സിഡ്കോയുടെ മുൻ എം ഡി സജി ബഷീറിനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കിരിന്‍റെ അനുതി. തിരുവനന്തപുരം മേനം കുളത്ത് ടെലികോം സിറ്റിക്കായി ഏറ്റെടുത്ത സ്ഥലത്തുനിന്നും അനുവദിച്ചതിലും കൂടുതൽ മണൽ കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
തുടർന്ന് പതിനൊന്ന് കോടിമുപ്പത്തി ഒന്ന് ലക്ഷം രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്‍കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടികാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കി.
ശേഷം സജി ബഷീറിനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ വിജിലൻസ് സർക്കാരിനോട് അനുമതി തേടുകയായിരുന്നു.സജി ബഷീർ ഉള്‍പ്പെടെ 6 പേരാണ് കേസിലെ പ്രതികള്‍. നിലവിൽ പതിനഞ്ചോളം വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here