ആളെ കൂട്ടാന്‍ ആയിരം, നാണക്കേടായി വീണ്ടും നരേന്ദ്രമോദി

രാജ്യത്തിന് വീണ്ടും നാണക്കേടായി വീണ്ടും നരേന്ദ്രമോദി. വാരണാസിയില്‍ പത്രിക സമര്‍പ്പണത്തിന് മുന്‍പ് നടന്ന പൊതു യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് തലയെണ്ണി പണം മുടക്കിയതായി റിപ്പോര്‍ട്ട്.

കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ടെലിഗ്രാഫ് മോദിയുടെ പരിപാടിയിലെ ആള്‍ക്കൂട്ടത്തെ കുറിച്ചുള്ള യഥാര്‍ത്ഥ റിപ്പോര്‍ട്ട് പുറത്തുവിട്ടു.ആയിരത്തോളം രൂപ നല്‍കിയാണ് റാലിക്കെത്തിച്ചതെന്ന് പങ്കെടുത്തവര്‍ തന്നെ മാധ്യമത്തോട് വെളിപ്പെടുത്തി.

മോദി പ്രഭാവം നിലനില്‍ക്കുന്നുവെന്ന് കാണിക്കാനായിരുന്നു 10 കൊടിമുടക്കി യോഗത്തിന് ആളെ കൂട്ടിയത്.യോഗത്തിന് മുന്നോടിയായി ആറ് കിമി റോഡ് ഷോയും മോദി നടത്തിയായിരുന്നു.

ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സമീപത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, പീയുഷ് ഗോയല്‍, ഉദ്ധവ് താക്കറെ, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍, അണ്ണാ ഡിഎംകെ നേതാവ് ഒ പനീര്‍ ശെല്‍വം, ജെഡിയു നേതാവ് നിതീഷ് കുമാര്‍ തുടങ്ങിയവരെല്ലാം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിനായി എത്തിയിരുന്നു.

രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാന മന്ത്രി തന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കി ആളെയിറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News