ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പറയാന്‍ ഇനി ഗോപനില്ല

ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും പ്രശസ്തമായ ശ്വാസകോശം പരസ്യത്തിന് ശബ്ദവും നല്‍കിയ കലാകാരനായ ഗോപന്‍ (ഗോപിനാഥന്‍ നായര്‍-79) അന്തരിച്ചു.

1962 മുതല്‍ 2001 വരെ ഡല്‍ഹിയിലെ ആകാശവാണി മലയാള വിഭാഗത്തില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ആണ് പ്രശസ്തമായത്.

39 വര്‍ഷം ആകാശവാണിയില്‍ വാര്‍ത്താവതാരകനായിരുന്നു, വിവിധ കേന്ദ്ര മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്ന് വിരമിച്ച ശേഷവും എഐആറിന്റേയും ദൂരദര്‍ശന്റേയും പരിപാടികളില്‍ സഹകരിച്ചിരുന്നു.

ഡല്‍ഹിയില്‍ നിന്നുമുള്ളൊരു മലയാളി ശബ്ദമായിരുന്നു ഗോപന്റെ ശബ്0ദം. ന്യൂജനറേഷന്‍ അദ്ദേഹത്തെ അറിയുന്നത് ഈ നഗരത്തിനിത് എന്ത് പറ്റി? ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്ന വാക്കുകളിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel