ബാഴ്സലോണയോട് പകരംവീട്ടി ലിവര്‍പൂള്‍; അടിച്ചുകയറ്റിയത് മടക്കമില്ലാത്ത നാല് ഗോളുകള്‍

നൗകാമ്പിലെ 3-0ത്തിന്റെ തോല്‍വിക്ക് ബാഴ്സലോണയോട് പകരംവീട്ടി ലിവര്‍പൂള്‍.

സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരെ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

4-3 എന്ന ഗോള്‍ ശരാശരിയിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം.

മുന്‍നിര താരങ്ങളായ സലയും ഫര്‍മിനോയുമില്ലാതെയാണ് ലിവര്‍പൂള്‍ ഈ ജയം സ്വന്തമാക്കിയത്. ലിവപൂളത്തിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ഇതാദ്യമാണ് മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഒരു ടീം ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റശേഷം ഇത്തരത്തില്‍ തിരിച്ചുവന്ന് ജയിക്കുന്നത്.

മത്സരത്തില്‍ ഒറിഗിയും വെയ്‌നാല്‍ഡമും നേടിയ ഇരട്ടഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബാഴ്‌സയെ തകര്‍ത്തത്. ഏഴാം മിനിറ്റിലായിരുന്നു ഒറിഗിയുടെ ആദ്യഗോള്‍.

റോബര്‍ട്ട്‌സന് പകരമിറങ്ങിയ വെയ്‌നാല്‍ഡമാണ് അടുത്ത ഗോള്‍ നെറ്റിലെത്തിച്ചത്. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് വെയ്‌നാല്‍ഡം തന്നെ വീണ്ടും ലക്ഷ്യം കണ്ടു.

എഴുപത്തിയൊന്‍പതാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡ് ബുദ്ധിപൂര്‍വം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലന്‍ ബുള്ളറ്റിലൂടെയാണ് ഒറിഗി വലയിലാക്കി ലിവര്‍പൂളിന് ഫൈനലിലേയ്ക്കുള്ള ടിക്കറ്റ് ഉറപ്പാക്കിക്കൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News