നാട്ടികയില്‍ എം.എ. യൂസഫലി 10 കോടിയുടെ പള്ളി പണിതു; ഒന്നേക്കാല്‍ ഏക്കര്‍ ഭൂമിയും നല്‍കി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പുന:ര്‍ നിര്‍മ്മിച്ച നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് പ്രൗഢി കൊണ്ടും നിര്‍മ്മാണ ഭംഗികൊണ്ടും ഗള്‍ഫ് നാടുകളിലെ പള്ളികള്‍ക്ക് സമാനമാണ്.

10കോടി രൂപചിലവിട്ട് നിര്‍മ്മിച്ച പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഉണ്ട്.

നാട്ടികയിലെയും പരിസര പ്രദേശങ്ങളിലെയും വന്‍ ജനാവലി പള്ളിയുടെ പ്രൗഢ ഭംഗി കാണാന്‍ ഒഴുകിയെത്തുന്നുണ്ട്. മെയ് രണ്ടിനാണ് പള്ളിയുടെ ഉദ്ഘാടനം നടന്നത്.

നാട്ടിക മുഹയുദ്ദീന്‍ ജുമാമസ്ജിദ് ഒരു സാധാരണ പള്ളിയായിരുന്നു. നേരത്തെ 700 കുടുംബങ്ങള്‍ പ്രാര്‍ഥനയ്ക്കു വരുന്ന പള്ളി പുതുക്കി പണിയാന്‍ മഹല്ല് കമ്മിറ്റി ആലോചിച്ചപ്പോള്‍ ആഗോള വ്യവസായി എം.എ.യൂസഫലി സഹായം നല്‍കുകയായിരുന്നു.

പള്ളി സൗജന്യമായി പണിതു തരാമെന്നായിരുന്നു യൂസഫലിയോട് ആരാഞ്ഞപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി, പ്രശസ്തരായ മൂന്നു ആര്‍ക്കിടെക്ടുകള്‍ പള്ളിയുടെ മാതൃക വരച്ചു. അതില്‍ ഇഷ്ടപ്പെട്ട ഒന്ന് പണിയാന്‍ തീരുമാനിച്ചു. പതിനാലായിരം സ്‌ക്വയര്‍ ഫീറ്റ്. 1500 പേര്‍ക്ക് ഒരേസമയം നിസ്‌ക്കരിക്കാം.

യൂസഫലിയുടെ ഉറ്റവരുടെ കബറസ്ഥാന്‍ ഈ പള്ളി വളപ്പിലാണ്. പൂര്‍വികരുടെ ഓര്‍മകളെ സാക്ഷിനിര്‍ത്തി പള്ളി നിര്‍മിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണ് യൂസഫലി പറഞ്ഞു.

പൂര്‍ണമായും പ്രകൃതി സൗഹൃദമായാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മഴവെള്ളം ഒഴുകിപോകാതെ വളപ്പില്‍തന്നെയുള്ള കുളത്തില്‍ വന്നു ചേരും. താഴത്തെ നില പൂര്‍ണമായും ശിതീകരിച്ചതാണ്.

അറേബ്യന്‍ മാതൃകയിലാണ് നിര്‍മാണം. പത്തു കോടി രൂപയാണ് നിര്‍മാണ ചെലവ്. എല്ലാ നിര്‍മാണ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിക്ക് എം.എ യൂസഫലി പള്ളിയുടെ താക്കോല്‍ കൈമാറിയത്.

പള്ളി നേരില്‍ കാണാന്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. നാട്ടികയിലെയും പരിസര പ്രദേശങ്ങളിലെയും വന്‍ ജനാവലി പള്ളി കാണാന്‍ എത്തിയിരുന്നു. ഇറ്റലിയില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത മാര്‍ബിളാണ് പാകിയിട്ടുള്ളത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യേക വിളക്കുകളും പള്ളിയ്ക്കുള്ളിലെ ആകര്‍ഷണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News