രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്; 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവ്

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ 7 പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.

2 ലക്ഷം രൂപ പിഴയും വിധിച്ചു 25 വര്‍ഷം വരെ ജാമ്യം അനുവദിക്കരുതെന്നും 4ാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എസ് കൃഷ്ണകുമാര്‍ ശിക്ഷ വിധിച്ചു

പാമ്പ് മനോജ്,കാട്ടുണ്ണി,ബൈജു,പ്രണവ്,വിഷ്ണു വിനീഷ്,റിയാസ്.എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഐപിസി 302,120 ബി,364,201,എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗം വാദം കോടതി തള്ളി.2018 ഓഗസ്റ്റ് 15 ന് പേരൂര്‍ സ്വദേശി രഞ്ജിത്തിനെ കാണാതായതെന്നു കാട്ടി രഞ്ജിത്തിന്റെ അമ്മ ട്രീസ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായി..ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞു.

വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ച് കൊന്നു.

മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കടിയില്‍ കുഴിച്ചിട്ടു.

ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്..തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘമാണ് സാഹസികമായി പിടികൂടിയത്.

കേസിലെ അദ്യ പ്രതി അറസ്റ്റിലായി 82 ആം ദിവസം കുറ്റപത്രം സമര്‍പ്പിച്ചു.

പ്രതികള്‍ക്കെതിരെ 225 രേഖകളും 26 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി

നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെല്ലാം.

മനോജും ഉണ്ണിയും ആണ് രഞ്ജിത്തിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയത്.

കിളികൊല്ലൂര്‍ എസ്‌ഐ അനില്‍കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here