ഇറാന്‍ പ്രശ്‌നം രൂക്ഷം: വിമാനങ്ങള്‍ക്ക് മുന്നറിയിപ്പ്

പേര്‍ഷ്യന്‍ കടലിടുക്കിന് മുകളിലൂടെ യാത്രികരുമായി പറക്കുന്ന വിമാനങ്ങള്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനുമായുള്ള പ്രശ്‌നം രൂക്ഷമായതിനെത്തുടര്‍ന്ന് ഇവ യുദ്ധവിമാനങ്ങളെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

രാജ്യാന്തര വിമാന യാത്രയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടായേക്കാമെന്ന് അമേരിക്കയുടെ വ്യോമയാന വകുപ്പ് മുന്നറിയിപ്പുനല്‍കി. വ്യാഴാഴ്ചയാണ് അമേരിക്ക ഇതു സംബന്ധിച്ച നോട്ടീസ് കുവൈത്തിനും യുഎഇയ്ക്കും നല്‍കിയത്.

ഈ മേഖലയില്‍ കപ്പലുകള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടണ്‍ അറിയിച്ചിരുന്നു.

രാഷ്ട്രീയ സാഹചര്യം വഷളായതിനെത്തുടര്‍ന്ന് വന്‍ തോതിലുള്ള സൈനിക നിരീക്ഷണം ഈ പ്രദേശത്തുണ്ട്. ഇവയില്‍ നിന്നുള്ള വികിരണങ്ങള്‍ കാരണം വിമാനങ്ങളിലും കപ്പലുകളിലും ആശയവിനിമയത്തിന് തടസ്സമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള യാത്ര ഏറ്റവുമധികം നടക്കുന്നത് പേര്‍ഷ്യന്‍ കടലിടുക്ക് വഴിയാണ്. യുഎഇയിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്ന്.

അതിനാല്‍ തന്നെ സുരക്ഷാഭീഷണി കാര്യമായി തന്നെ അന്താരാഷ്ട്രയാത്രികരെ ബാധിക്കും. ഖത്തര്‍ വിമാനത്താവളവും ഒമാന്‍ വിമാനത്താവളവും സമാനമായ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഇതിനു മുമ്പ് സമാനമായ സുരക്ഷാഭീഷണിയുണ്ടായത് 30 വര്‍ഷം മുമ്പ് 1980ലെ അമേരിക്ക -ഇറാന്‍ യുദ്ധകാലഘട്ടത്തിലാണ്.

1988 ല്‍ അമേരിക്കന്‍ പടക്കപ്പല്‍ ഇറാന്‍ സ്പീഡ്‌ബോട്ടുകള്‍ തുരത്തുന്നതിനിടെ ഇറാന്‍ അതിര്‍ത്തിയിലുള്ള ഹെലികോപ്റ്ററിനു നേരെ വെടിവച്ചിരുന്നു. ഇതിനു ശേഷം ഇറാനില്‍നിന്ന് യാത്രികരുമായി ഗള്‍ഫിലേക്ക് പുറപ്പെട്ട വിമാനം അമേരിക്ക വെടിവച്ചിട്ടു.

ഇറാന്‍ യുദ്ധവിമാനമായ എഫ്14 ആണെന്ന് കരുതിയായിരുന്നു അമേരിക്കയുടെ പ്രകോപനം. സമാനമായ സുരക്ഷാഭീഷണി നിലവിലുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

പേര്‍ഷ്യന്‍ കടലിടുക്ക്, ഒമാന്‍ കടലിടുക്ക്, യുഎഇ, സൗദി എന്നിവിടങ്ങളില്‍ കനത്ത സുരക്ഷാഭീഷണിയുള്ളതായി ലോയ്ഡ് മാര്‍ക്കറ്റിന്റെ സംയുക്ത യുദ്ധസമിതി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി.അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണും യുദ്ധക്കപ്പലുകളും ഇതുവരെ ഹോര്‍മുസ് കടലിടുക്കിലെത്തിയിട്ടില്ല.

അമേരിക്കയുടെ പ്രകോപനം തുടരുകയാണെങ്കില്‍ കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ആഗോള എണ്ണ വിപണിയിലെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കൈമാറ്റം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News