മോദി വീണ്ടും അധികാരത്തിലേക്ക്, ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചു; ബീഫ് കടത്തിയെന്ന് ആരോപിച്ച് സ്ത്രീയുള്‍പ്പെടുന്ന മുസ്ലിം കുടുംബത്തിന് നേരെ ക്രൂരമര്‍ദ്ദനം

ദില്ലി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുന്നതിന് ദിവസങ്ങള്‍ മാത്രമ ബാക്കി നില്‍ക്കെ ഗോസംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ ആരംഭിച്ചു.

ബീഫ് കടത്തിയെന്ന് ആരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലീം കുടുംബത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ സിയോണിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരുടെ കൈയില്‍ ഗോമാംസമുണ്ടെന്ന് ആരോപിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശേഷം ജയ് ശ്രീറാം നിര്‍ബന്ധിപ്പിച്ച് വിളിപ്പിച്ചതായും കുടുംബം പറയുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയെ യുവാക്കള്‍ ചെരിപ്പ് കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

മോദിയുടെ വോട്ടര്‍മാര്‍ എങ്ങനെയാണ് മുസ്ലിംങ്ങളെ സമീപിക്കുന്നതിന്റെ തെളിവാണ് സംഭവമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ട്വിറ്ററില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News