പാലക്കാട് പട്ടാമ്പിയില്‍ സ്പിരിറ്റ് വേട്ട. ആയിരം ലിറ്റര്‍ സ്പിരിറ്റും പഴകിയ കള്ളുമാണ് എക്സൈസ് ഇന്‍റലിജന്‍സ് പിടികൂടിയത്. സ്പിരിറ്റ് കടത്താന്‍ ശ്രമിച്ച കോഴിക്കോട് ബാലുശ്ശേരി സ്വദേശിയെ അറസ്റ്റ് ചെയ്തു.
പാലക്കാട് എക്സൈസ് ഇന്റെലിജൻസ് ബുറോ പട്ടാമ്പി-തൃത്താല മേഖലയിൽ നടത്തിയ പരിശോധനയിൽ കൂറ്റനാട് വെച്ച് സ്പിരിറ്റ് പിടികൂടിയത്. ടെന്പോ ട്രാവലറിന്‍റെ മുകളിലും സീറ്റിനടിയിലും രഹസ്യ അറ ഉണ്ടാക്കിയായിരുന്നു സ്പിരിറ്റ് കടത്ത്.
രഹസ്യ അറയില്‍ 20 ലിറ്ററിന്‍റെ 50 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഇതിനു പുറമെ മിനിലോറിയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തി മുന്നൂറ് ലിറ്റര്‍ പഴകിയ കള്ളും പിടികൂടി. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഹംസയെ അറസ്റ്റ് ചെയ്തു.
നേരത്തെ സ്പിരിറ്റ് കേസില്‍ അറസ്റ്റിലായിരുന്നയാളാണ് ഹംസയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതിനു മുന്പും നിരവധി തവണ സ്പിരിറ്റ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഹംസ സമ്മതിച്ചിട്ടുണ്ട്. വ്യാജ കള്ള് നിര്‍മിക്കാനായി സ്പിരിറ്റ് എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here