പോള്‍ ചെയ്തതിലധികം വോട്ടുകള്‍ ഇവിഎമ്മില്‍; രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ട്

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ചൂടാറും മുമ്പെ രാജ്യത്തെ മുന്നൂറുലധികം മണ്ഡലങ്ങളിലെ വേട്ടെണ്ണലില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓണ്‍ലെെന്‍ മാധ്യമമായ ദ ക്വിന്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്ന രാജ്യത്തെ 370 ഓളം മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവിഎം എണ്ണിയപ്പോള്‍ കിട്ടിയെന്നാണ് ദ ക്വിന്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആദ്യ നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന 373 മണ്ഡലങ്ങളിലെ കണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ചലച്ചിത്ര താരം ഹേമമാലിന് മത്സരിച്ച മധുര മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത് 10,88,206 വോട്ട്. എണ്ണി ഫലം പ്രഖ്യാപിച്ചപ്പോള്‍ വോട്ട് എണ്ണം 10,98,112 ആയി. 9906 വോട്ട് കൂടുതല്‍.ബീഹാറിലെ ഔറൗഗബാദില്‍ പോള്‍ ചെയ്തത് 9,30,758 വോട്ടാണങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫല പ്രഖ്യാപന പ്രകാരം 8768 വോട്ട് വര്‍ധിച്ചു.

പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് എങ്ങനെ ഫല പ്രഖ്യാപന കണക്കുകളിലെത്തിയെന്നത് ദുരൂഹം.യുവ ജന സ്‌പോര്‍ട് മന്ത്രിയായി സ്ഥാനമേറ്റ മുന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ വിജയത്തിലും ഉണ്ട് പൊരുത്തകേടുകള്‍ ഉണ്ട്. കിരണ്‍ റിജ്ജു മത്സരിച്ച അരുണാചല്‍ വെസ്റ്റില്‍ ആകെ പോള്‍ ചെയ്തതിനെക്കാള്‍ എണ്ണായിരത്തിനടുത്ത് വോട്ടാണ് കൂടുതലായി എണ്ണിയത്.

സ്ഥാനാര്‍ത്ഥികളുടെ വിജയ ശതമാനം വര്‍ദ്ധിപ്പിച്ച ഈ വോട്ടുകള്‍ എവിടെ നിന്ന് വന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്ന പ്രകാരം ആദ്യ നാല് ഘട്ടങ്ങളിലെ 373 മണ്ഡലങ്ങളിലെ വോട്ടുകളാണ് വാര്‍ത്താ ഓണ്‍ലൈനായ ദി ക്വിന്റ് പരിശോധിച്ചത്. ഇതില്‍ 370 സീറ്റുകളിലും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസം.

ഉത്തരേന്ത്യ കൂടാതെ ദക്ഷിണേന്ത്യയിലെത്തുമ്പോള്‍ തമിഴ്‌നാട്ടിലെ കാഞ്ചീപൂരം,ധര്‍മ്മപുരി,ശ്രീപെരുമ്പത്തൂര്‍,ചെന്നൈ സൗത്ത്,തിരുവള്ളൂര്‍ മണ്ഡലങ്ങളില്‍ ഒന്‍പതിനായിരം മുതല്‍ പതിനേഴായിരം വരെ വോട്ടുകളുടെ വ്യത്യാസം. അഞ്ച്,ആറ്,ഏഴ് ഘട്ടങ്ങളിലെ അവസാന കണക്ക് ഇത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലില്‍ അപലോഡ് ചെയ്തിട്ടില്ല.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന ദിവസം തന്നെ പ്രിസൈഡിങ്ങ് ഓഫീസര്‍ക്ക് എത്ര വോട്ട് ചെയ്തുവെന്ന കണക്ക് ലഭ്യമാകുമെന്നിരിക്കെയാണ് കമ്മീഷന്റെ ഒളിച്ച് കളി. വോട്ട് വര്‍ധിച്ച മണ്ഡലങ്ങളെ കൂടാതെ പോള്‍ ചെയ്ത വോട്ടുകള്‍ കാണാതായ മണ്ഡലങ്ങളും നിരവധി.ത്രിപുര വെസ്റ്റില്‍ ഇരുരപതിനായിരത്തിനടുത്ത് വോട്ട് ഫലം പ്രഖ്യാപന കണക്കില്‍ കാണാനില്ല.  ഭൂവനേശ്വറില്‍ എണ്ണായാരം വോട്ടും.ക്രമക്കേട് കണ്ടെത്തിയിരിക്കുന്ന മണ്ഡലങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലും ബിജെപിയോ സഖ്യകക്ഷികള്‍ക്കോ വലിയ വിജയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു വോട്ട് പോലും നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിലാണ് ഇത്ര വലിയ ക്രമക്കേട്.പുറത്ത് വന്നത് ഗൗരവമേറിയ വിഷയമാണന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓ.പി റാവത്ത് ചൂണ്ടികാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വോട്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചതെന്ന് ഓണ്‍ലെെന്‍ മാധ്യമം അവകാശപ്പെടുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം പല മണ്ഡലങ്ങളിലും പോള്‍ ചെയ്തതിനേക്കാള്‍ 10000 ത്തോളം അധിക വോട്ടുകള്‍ ഇവിഎമ്മുകളില്‍ എണ്ണിയെന്നാണ് ക്വിന്‍റ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

5,6,7 ഘട്ടങ്ങളില്‍ നടന്ന വോട്ടിങിന്‍റെ ഏകദേശ കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത് എന്നതിനാല്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലെ കണക്കുകള്‍ കൃത്യമായി വിലയിരുത്താനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ക്വിന്‍റിന്‍റെ റിപ്പോര്‍ട്ടിനെ പ്രതിപാദിച്ച് ‍‍ഇവിഎമ്മുകളില്‍ ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന ആ‍വശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

സര്‍ക്കാരുകളെ വിലയിരുത്തന്‍ ജനങ്ങള്‍ക്ക് കിട്ടുന്ന അവസരമാണ് തെരഞ്ഞെടുപ്പ്. അത് കൊണ്ട് ജനങ്ങള്‍ക്ക് സംവിധാനത്തെ വിശ്വാസത്തിലെടുക്കാന്‍ കഴിയണം. പോള്‍ ചെയ്ത വോട്ടുകളിലും ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും തുടര്‍ച്ചയായി ക്രമക്കേടുണ്ടാവുന്നുണ്ട്. ഈ വൈരുദ്ധ്യം എങ്ങനെ വരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News