പായലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു; ശരീരത്തില്‍ മുറിവുകള്‍; കൊലപാതകമെന്ന് സംശയം

സഹപ്രവര്‍ത്തകരില്‍ നിന്നും ജാതീയമായ അധിക്ഷേപം നേരിട്ട ഡോ. പായല്‍ തദ്വിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു.

പായല്‍ തദ്വിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലും മറ്റുമായുള്ള ഈ മുറിവുകള്‍ മരണം കൊലപാതകമാണെന്ന് വെളിപ്പെടുത്തുന്നതായി പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ നിതിന്‍ സത്പുത് പറഞ്ഞു.

പ്രതികള്‍ മൃതദേഹം മറ്റെവിടെയെങ്കിലും കൊണ്ടുപോയിരിക്കാന്‍ സാധ്യതയുണ്ടെന്നും പിന്നീടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സാഹചര്യത്തെളിവുകള്‍ കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ എല്ലാം സമൂഹത്തില്‍ ഉന്നതസ്ഥാനത്തുള്ളവരുടെ മക്കളാണ്. അതിനാല്‍ സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയുണ്ട്.

ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ പിജി മെഡിക്കല്‍ വിദ്യാര്‍ഥിയായ പായല്‍ തദ്വിയെ 22നാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാതിയാധിക്ഷേപം കാരണം ആത്മഹത്യചെയ്യുകയായിരുന്നുവെന്നായിരുന്നു പ്രാഥമികനിഗമനം.

എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കൊലപാതകമാണെന്ന സംശയത്തിലേക്കാണ് കേസ് നീങ്ങുന്നത്. റൂംമേറ്റ് അടക്കം മൂന്നു സീനിയര്‍ ഡോക്ടര്‍മാരെ അറസ്റ്റു ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News