ഉടുമ്പൻചോല: തെരഞ്ഞെടുപ്പ‌് ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസുകാരുടെ ആക്രമണത്തിൽ തലയ‌്ക്ക‌് ഗുരുതര പരിക്കേറ്റ‌് ചികിത്സയിലിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു.
ബാർബർ തൊഴിലാളിയായ ഉടുമ്പൻചോല മേട്ടയിൽ ശെൽവരാജ‌്(60) ആണ‌് തമിഴ‌്നാട‌് മധുര മെഡിക്കൽകോളേജ‌് ആശുപത്രിയിൽ മരിച്ചത‌്.
ശനിയാഴ‌്ച രാത്രി എട്ടിനായിരുന്നു അന്ത്യം. മെയ‌് 23 ന‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന്റെ വിജയത്തെ തുടർന്ന‌് പ്രകടനം നടത്തിയ കോൺഗ്രസ‌് പ്രവർത്തകർ റോഡിൽനിന്ന ശെൽവരാജിനെ റോഡരികിലെ ടൈലുകൊണ്ട‌് തലയ‌്ക്കടിക്കുകയായിരുന്നു.
അടിയേറ്റ‌് തലപിളർന്ന ശെൽവരാജിനെ ആദ്യം തേനി ആശുപത്രിയിലേക്കാണ‌് കൊണ്ടുപോയത‌്. നിലവഷളായതിനെ തുടർന്ന‌് അഡ‌്മിറ്റ‌് ചെയ‌്തില്ല. തുടർന്ന‌് മധുര മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോയി.
അപ്പോഴേക്കും തലയ‌്ക്കുള്ളിൽ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത‌് ദിവസത്തെ ചികിത്സയ‌്ക്ക‌് ശേഷം ശനിയാഴ‌്ചയാണ‌് മരിച്ചത‌്. അക്രമണവുമായി ബന്ധപ്പെട്ട‌് ഉടുമ്പൻചോല സ്വദേശികളും കോൺഗ്രസ‌് പ്രവർത്തകരുമായ ഗാന്ധി, ജിമ്പു എന്നിവർക്കെതിരെ പൊലീസ‌് കേസെടുത്തിട്ടുണ്ട‌്. അതേസമയം രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ശെൽവരാജിന്റെ ഭാര്യ: മുത്തുലക്ഷ‌്മി (തോട്ടം തൊഴിലാളിയും സിഐടിയു അംഗവുമാണ‌്). മക്കൾ: മുരുകേശ്വരി, മീന, മണികണ്ഠൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here