സംസ്ഥാനത്ത് അവയവ മാഫിയ സജീവം.വൃക്കക്ക് കഴിഞ്ഞ മാസം വരെ 10 ലക്ഷം രൂപയായിരുന്നത് ഡിമാന്റ് വർദ്ധിച്ചതോടെ 12 ലക്ഷമായി വില ഉയർന്നുവെന്ന് കൈരളി ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.കൊല്ലത്തെ ഒരു വൃക്കരോഗിയായ 20 പതുകാരിയും മാതാവും ഏജന്റുമായി നടത്തിയ ഫോൺ ശബ്ദരേഖ കൈരളി ന്യൂസ് പുറത്തു വിടുന്നു.
വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ സമ്പന്നര്‍ സ്വന്തം ജീവന്‍ ദരിദ്രന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി കാണുന്ന അവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികപ്രശ്‌നങ്ങള്‍ ഗുരുതരമാണ്.
അവയവ വ്യാപാരത്തിലൂടെ ജീവന്‍ വിലക്കു വാങ്ങിയും വിറ്റും കോടികളുടെ വരുമാനമുണ്ടാക്കുന്ന മാഫിയയുടെ പ്രവർത്തനം കേരളത്തിനകത്ത് ഒതുങുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here