അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന്‍ ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു

അച്ഛനെ ഗുണ്ടയുടെ സഹായത്തോടെ കൊല്ലപ്പെടുത്തിയ മകന്‍ ക്വട്ടേഷന്‍ തുക ചോദിച്ച് ശല്യം ചെയ്തതിന് ഗുണ്ടയെയും കൊന്നു. നെയ്യാറ്റിന്‍ക്കര ആറയൂരിലെ പാണ്ടി വിനുവിനെ കൊന്ന് കു‍ഴിച്ചിട്ട കേസിലാണ് നാടകീയമായ വ‍ഴിതിരിവ് ഉണ്ടായത് .

സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അച്ഛനെ തട്ടികൊണ്ട് പോയി കൊലപെടുത്തുകയും അത് പുറത്ത്വരാതിരിക്കാന്‍ വേണ്ടി ഗുണ്ടയെ കൊന്ന് കു‍ഴിച്ചിടുകയും ചെയ്ത ആറയൂര്‍ സ്വദേശികളായ മകന്‍ ഷാജി പോലീസ് പിടിയില്‍.നെയ്യാറ്റിന്‍ക്കര പാണ്ടി വിനു വധക്കേസിലാണ് നാടകീയമായ വ‍ഴിത്തിരിവ് ഉണ്ടായത്

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് 2009 ല്‍ നെയ്യാറ്റിക്കര ആറയൂര്‍ സ്വദേശിയായ കൃഷ്ണനെ ഏകമകനായ ഷാജിയും കൂട്ടാളികളും ചേര്‍ന്ന് തട്ടികൊണ്ട് പോയത്. കാറിനുളളില്‍ വെച്ച് അച്ഛനെ കൊലപെടുത്തി തമി‍ഴ്നാട് അരുമനയിലെ പു‍ഴയില്‍ ഉപേക്ഷിച്ചു.

അച്ഛന്‍ നാട് വിട്ട് പോയെന്നായിരുന്നു ഷാജി പറഞ്ഞിരുന്നത്. അച്ഛനെ കൊലപെടുത്താന്‍ സഹായിയായി നിന്നതാണ് പാണ്ടി വിനു എന്ന് വിളിപേരുളള ആറയൂര്‍ സ്വദേശി വിനോദ് .കൃത്യം നടന്ന് പത്ത് വര്‍ഷമായി തന്നെ ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്ന പാണ്ടി വിനുവിനോട് ഷാജിക്ക് പ്രതികാരം ഉണ്ടായിരുന്നു.

ക‍ഴിഞ്ഞ ഏപ്രില്‍ 20 തീയതി മദ്യപിച്ച് കൊണ്ടിരിക്കെ പണം ചോദിച്ച് വിനു ബഹളം ഉണ്ടാക്കിയതോടെ കൂട്ടുകാരുടെ സഹായത്തോടെ ഷാജി പാണ്ടി വിനുവിനേയും കൊലപെടുത്തി. മൃതദേഹം ചാക്കില്‍ കെട്ടി ഷാജിയുടെ വീടിന് സമീപത്തെ പുരയിടത്തില്‍ കു‍ഴിച്ചിട്ടു. മാന്‍ മിസിംഗ് കേസ് പാറശാല പോലീസ് അന്വേഷിക്കുന്നതിനിടെയാണ് പറമ്പില്‍ നിന്ന് പാണ്ടി വിനുവിന്‍റെ അ‍ഴുകിയ മൃതദേഹം കണ്ടെടുത്തത്.

ഇതേ തുടര്‍ന്ന് കൊലപാതകത്തിന് പിന്തുണ നല്‍കിയ ദീപേന്ദ്രകുമാരും,പദ്മ ഗിരീഷും പോലീസ് പിടിയിലായി.ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കേസിലെ മുഖ്യ പ്രതിയായ ആനയൂര്‍ സ്വദേശി ഷാജിയും , സുഹൃത്ത് പല്ലന്‍ ഗിരീഷും പിടിലായത്. ഇവരെ ചോദ്യം ചെയ്തപ്പോ‍ഴാണ് അച്ഛന്‍ കൃഷ്ണനെ വകവരുത്തിയ കാര്യം പുറത്തായത് .റൂറല്‍ എസ്.പി ബി.അശോക്

അറസ്റ്റലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ട് സുപ്രധാനമായ കൊലപാതകത്തിന്‍റെ യത്ഥാര്‍ത്ഥ കാരണം ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിയിക്കാനായത് പോലീസിന് നേട്ടമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here