കെവിനെ പുഴയില്‍ മുക്കി കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി

കെവിനെ പുഴയില്‍ മുക്കി കൊന്നതെന്ന് ഫോറന്‍സിക് വിദഗ്ധരുടെ മൊഴി. പുഴയില്‍ മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കിയത്.

പ്രതികള്‍ കെവിനെ മര്‍ദ്ദിച്ച ശേഷം ഓടിച്ച് പുഴയില്‍ ചാടിച്ച് കൊലപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കുന്ന നിര്‍ണായക മൊഴിയാണ് വിചാരണ കോടതിക്കു മുന്നിലെത്തിയത്.

കെവിന്റേത് അപകടമരണമോ ആത്മഹത്യയോ അല്ല എന്നാണ് മെഡിക്കല്‍ ടീം കോടതിയില്‍ മൊഴി നല്‍കിയത്. അരയ്‌ക്കൊപ്പം വെള്ളത്തില്‍ സ്വമേധയാ കെവിന്‍ മുങ്ങി മരിക്കില്ല. കെവിനെ പുഴയില്‍ മുക്കി കൊന്നതാകാം. പുഴയില്‍ മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു.

ശ്വാസകോശത്തില്‍ എത്തിയ വെള്ളത്തിന്റെ അളവ് ചൂണ്ടിക്കാട്ടിയാണ് ഫോറന്‍സിക് വിദഗ്ധര്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി. കെവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരായ വി എം രാജീവ്, സന്തോഷ് ജോയ് മെഡിക്കല്‍ ടീം ഡയറക്ടര്‍ ഡോക്ടര്‍ ശശികല എന്നിവരാണ് കോടതിയില്‍ മൊഴി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം മേയ് 27നാണ് കോട്ടയം നാട്ടാശേരി സ്വദേശി കെവിനെ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയത്. ഷാനുവിന്റെ സഹോദരി നീനുവിനെ രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം.

28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍ വാദിച്ച കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അതിവേഗ വിചാരണ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News