രണ്ടരവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടരവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

മേയ് 30 മുതല്‍ കാണാതായ പെണ്‍കുട്ടിയെ ജൂണ് രണ്ടിനാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.

സംഭവം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പ്രതികള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം എന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഹൃദയഭേദകം എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

മാതാപിതാക്കളോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്കാണ് കുട്ടി ഇരയായതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് രണ്ട് പേരെയാണ്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ അഞ്ചു പൊലീസുകാരെ സസ്പെന്‍ഡും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here