വട്ടപ്പാറയിലെ വീട്ടമ്മയുടെ കൊലപാതകത്തില്‍ രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട്‌പേര്‍ പിടിയില്‍. വട്ടപ്പാറ പന്നിയോട് സ്വദേശി സാജന്‍, സന്ദീപ് എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ ഏപ്രില്‍ 9 നാണ് സുശീലയെ കിടപ്പ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുശീലയെ കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം വീട്ടിനുള്ളില്‍ മുളകുപൊടി വിതറിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടും പിറകിലെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു.

സുശീലയുടെ 12 പവനോളം സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി ചുമതല ഏറ്റെടുത്തുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. സുശീലയുടെ അയല്‍വാസികളായ സാജന്‍ സന്ദീപ് എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ സംഭവസ്ഥലത്തും പ്രതികളുടെ വീട്ടിലും കൊണ്ട് വന്ന് ഫോറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ തെളിവെടുപ്പ് നടത്തി.

തമിഴ് സിനിമ പല തവണ കണ്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും സുശീലയില്‍ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങള്‍ ചാലയിലെ ജുവലറിയില്‍ 2.10 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. പ്രതികളിലേക്ക് പോലിസ് അന്വേഷണം എത്തി എന്ന് ഉറപ്പായപ്പോള്‍ മുഖ്യപ്രതിയായ സാജന്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പുകളും ആത്മഹത്യാ കുറിപ്പും തയ്യാറാക്കിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News