ബാലഭാസ്‌കറിന്റെ മരണം ;കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയെന്ന് യുവാക്കളുടെ മൊഴി

അര്‍ജുനാണ് കാര്‍ ഓടിച്ചിരുന്നതെന്നും ലക്ഷമി മുന്‍ സീറ്റിലായിരുന്നുവെന്നും കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ഈ സമയം ഉണ്ടായിരുന്ന യുവാക്കള്‍ മൊഴി നല്‍കി.ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ചവറ കെഎംഎല്‍എല്‍ ഗസ്റ്റ്ഹൗസില്‍ വെച്ച് സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശികളായ കണ്ണന്‍ അഖില്‍ ലാല്‍ സച്ചു എന്നിവര്‍ സുഹൃത്ത് കൃഷ്ണലാലിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിട്ടിട്ട് തിരിച്ചു വരുമ്പോഴായിരുന്നു ബാല ഭാസ്‌കറിനെ കൊല്ലം പള്ളിമുക്കിലെ ഷംനാദിന്റെ ഉടമസ്ഥതയിലുള്ള കരിക്കിന്‍ ശേക്ക് ജ്യൂസ് കടയില്‍ വെച്ച് കാണുന്നത്.

പുലര്‍ച്ചെ 2.30 ഓടെ നീല ഇന്നോവകാര്‍ കടയുടെ മുന്നില്‍ കൊണ്ടു നിര്‍ത്തുകയും കാറിന്റ ഡ്രൈവര്‍ സീറ്റില്‍ നിന്ന് ത്രീ ഫോര്‍ത്ത് ധരിച്ചിരുന്ന യുവാവ് പുറത്തിറങി ജ്യൂസിന് ഓര്‍ഡര്‍ചെയ്യുകയും ഈ സമയം തങള്‍ കാറിന്റെ പിന്‍ സീറ്റിലുണ്ടായിരുന്ന ബാലഭാസ്‌ക്കറിനെ തിരിച്ചറിഞ്ഞുവെന്നും സാക്ഷികളായ മൂവരും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കി.

കൊല്ലം ചവറ കെഎംഎല്‍എല്‍ ഗസ്റ്റ്ഹൗസില്‍ മൊഴിരേഖപ്പെടുത്തുന്നത് 2 മണിക്കൂര്‍ നീണ്ടു. ആദ്യം അഖിലിനേയും പിന്നീട് കണ്ണനേയും തുടര്‍ന്ന് ലാലിന്റേയും മൊഴി എടുത്തു. കാറിന്റെ മുന്‍ സീറ്റിലായിരുന്നു ലക്ഷ്മിയും കുഞ്ഞും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here