ഹോട്ടലുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചു

പരിശോധനയില്‍ നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ ആരംഭിച്ചു.ഹോട്ടല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനായിരുന്നു തൊഴില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്.

ആകെ 247 സ്ഥാപനങ്ങളിലാണ് തൊവില്‍ വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.ബാലവേല നിരോധന നിയമം, കേരള ഷോപ്സ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേതന നിയമം, നാഷണല്‍ & ഫേസ്റ്റിവല്‍ ഹോളിഡേ എന്നീ ആക്ടുകള്‍ പ്രകാരം തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചിരുന്നു.

തുടര്‍ന്ന് റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാതലങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം റീജിയണലില്‍ 78 ഇടങ്ങളിലും എറണാകുളം റീജിയണലില്‍ 110 സ്ഥാപനങ്ങളിലും കോഴിക്കോട് റീജിയണലില്‍ 59 ഇടങ്ങളിലും നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ നിന്നു 17 വയസ്സുള്ള ത്രിപുര സ്വദേശിയെ ജോലി ചെയ്യിപ്പിക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങള്‍ക്കും മേല്‍ നിയമ നടപടികള്‍ ആരംഭിച്ചു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ലേബര്‍ കമ്മീഷണര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here