യുപിയില്‍ പന്ത്രണ്ട് വയസ്സുള്ള ദളിത് ബാലികയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

യുപിയിലെ ഉന്നാവയില്‍ പന്ത്രണ്ട് വയസ്സുള്ള ദളിത് ബാലികയെ തട്ടികൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

വീടിന് പുറത്ത് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇടയാക്കിയത്.

പ്രതിയെന്ന് സംശയിക്കുന്ന അയല്‍ക്കാരനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

ഉത്തരപ്രദേശിലെ അലിഗഡില്‍ രണ്ട് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്തിന് പിന്നാലെയാണ് 12 വയസുള്ള ദളിത് ബലികയെ ഉന്നാവയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

വീടിന് പുറത്ത് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയത്.

പ്രഭാതകര്‍മ്മങ്ങള്‍ക്കായി പുറത്ത് പോയതാകാമെന്ന് കരുതിയ കുടുംബം കുട്ടി തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തി.

കുടുംബങ്ങങ്ങളും അയല്‍ക്കാരും ചേര്‍ന്ന അമടത്തിയ തിരച്ചിലിലാണ് വീടിനടുത് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

ക്രൂരമായ പീഡനത്തിനാണ് കുട്ടി ഇരയായത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും കഴുത്തിലും ഗുരുതര മുറിവുകളുണ്ട്.

ഇഷ്ടിക കൊണ്ട് തല അടിച്ചുപൊട്ടിച്ച നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

പ്രതിയാണെന്ന് സംശയിക്കുന്ന അയല്‍ക്കാരനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here