ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ നടപ്പാക്കിയത് ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി മേഖലയുടെ ഭരണപരമായ ഏകീകരണം; മന്ത്രി സി.രവീന്ദ്രനാഥ്

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി മേഖലയുടെ ഭരണപരമായ ഏകീകരണമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ നടപ്പാക്കിയതെന്ന് മന്ത്രി സി.രവീന്ദ്രനാഥ്. ഇതിലൂടെ നിയമന നിരോധനമുണ്ടാകുകയില്ലെന്നും മന്ത്രി സഭയെ അറിയിച്ചു.

പ്രളയ ബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം കൃത്യമാണെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും സഭയില്‍ വ്യക്തമാക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതിലൂടെ ഒരു കുട്ടിക്കും പഠിക്കുന്നതിന് ഒരു കുറവും കുറവും ഉണ്ടാകില്ല. അക്കാദമിക മികവാണ് പുതിയ സംവിധാനം ഉറപ്പാക്കുന്നത്.

റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ നിയമന നിരോധനം ഉണ്ടാകുകയില്ലെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. (ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി മേഖലയുടെ ഭരണപരമായ ഏകീകരണമാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ നടപ്പാക്കിയത്.

ലോകത്തില്‍ ഏറ്റവും ആധുനികമായ പൊതുവിദ്യാഭ്യാസം നടക്കുന്നത് കേരളത്തിലാണ്). പ്രളയത്തില്‍15394 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നതെന്ന് റവന്യുമന്ത്രി സഭയെ അറിയിച്ചു. 9934 വീടുകള്‍ ഉടമസ്ഥര്‍ സ്വയം നിര്‍മ്മിക്കുന്നു.

9737 വീടുകള്‍ക്ക് ധനസഹായത്തിന്റെ ആദ്യഘഡുവും 2757 വീടുകള്‍ക്കം രണ്ടാം ഘഡുവും 4544 വീടുകള്‍ക്ക് മൂന്നാം ഘഡുവും നല്‍കിയെന്നും ഇ ചന്ദ്രശേഖരന്‍ മറുപടി നല്‍കി. (2995 വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കി.1990 വീടുകള്‍ സഹകരണ സ്ഥാനപനങ്ങള്‍ വെച്ച് നല്‍കി.

പ്രളയ ബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ മാനദണ്ഡം കൃത്യമാണ്) . സംസ്ഥാനത്ത് 1580 കുടുംബങ്ങള്‍ സ്ഥിരമായി കടലാക്രമണ ഭീഷിണി നേരിടുന്നുണ്ട്.1798 മത്സ്യതൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് വെക്കാന്‍ ധനസഹായം നല്‍കിയെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും ചോദ്യോത്തര വേളയില്‍ സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News