വെടിയേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ചു; ഗര്‍ഭിണിക്കെതിരെ കേസ്; വെടിവെച്ചയാളെ വെറുതെ വിട്ടു


ഗര്‍ഭിണിയായിരിക്കെ വെടിയേറ്റ് ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ അമ്മക്കെതിരെ നരഹത്യക്ക് കേസെടുത്തു. അലബാമയില്‍ നിന്നുള്ള മാര്‍ഷെ ജോണ്‍സിനെതിരെയാണ് കോടതി വിധി.

കഴിഞ്ഞ ഡിസംബറില്‍ ബര്‍മിംഗ്ഹാമിനടുത്തുള്ള പ്ലസന്റ് ഗ്രോവിലെ ഒരു കടയുടെ പുറത്തുവെച്ചാണ് അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന അവര്‍ക്ക് മറ്റൊരു സ്ത്രീയില്‍ നിന്നും വെടിയേറ്റത്.

വെടിവെച്ച സ്ത്രീയെ വെറുതെ വിടാനും വെടിയേറ്റ ആളെ നരഹത്യക്കുറ്റം ചുമത്തി ജയിലിലടക്കാനുമാണ് ജെഫേഴ്‌സണ്‍ കൗണ്ടി ഗ്രാന്‍ഡ് ജൂറി ഉത്തരവിട്ടത്.

ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ ഇപ്പോള്‍ ഗര്‍ഭിണികള്‍ക്കെതിരെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണ് ഈ കേസെന്ന് ചില സംഘടനകള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here