നെടുമങ്ങാട്ടെ പതിനഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

നെടുമങ്ങാട്ടെ പതിനഞ്ചുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മയ്ക്കും കാമുകനുമെതിരെ കൊലക്കുറ്റം ചുമത്തി.പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തിന്റെ കശേരുക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കയച്ചു.

നെടുമങ്ങാട് കാരന്തല സ്വദേശിനിയായ പതിനഞ്ച്കാരിയുടെ മൃതദേഹം പൊട്ടകിണറ്റില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മ മഞ്ജുഷക്കും കാമുകന്‍ അനീഷിനെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തിയത്.പേസ്റ്റ്‌മോര്‍ട്ട നടപടിയല്‍ മരണം കൊലപാതകമെന്നാണ് നിഗമനം.

കുട്ടിയുടെ കഴുത്തിന്റെ കശേരുക്കള്‍ തകര്‍ന്നിട്ടുണ്ട്.എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ കുട്ടി കിണറില്‍ വീണതിന്‌ശേഷമാണോ മരിച്ചതെന്ന് വ്യക്തമാകു.എന്നാല്‍ കൃത്യം 19 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നും മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മീരയെയാണ് മരണപ്പെട്ട നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്. പെണ്‍കുട്ടി മറ്റൊരാളുമായി ഒളിച്ചോടിയെന്ന് പ്രചരിപ്പിച്ച ശേഷം കുട്ടിയുടെ അമ്മയും കാമുകനും തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു. മരണപ്പെട്ട പെണ്‍കുട്ടിയുടെ അപ്പൂപ്പന്റെ പരാതിയില്‍ മാന്‍ മിസിംഗ് ആയി രജിസ്റ്റര്‍ ചെയ്ത കേസിലാണ് വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. റിമാന്റ് ചെയ്ത പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News