കുറുപ്പെഴുതി വച്ച് ജീവനൊടുക്കിയ ഗൃഹനാഥന്‍ സജിയുടെ മൃതദേഹം സംസ്‌കരിച്ചു

ഓച്ചിറയില്‍ മരണമെത്തുന്ന നേരത്ത് എന്ന ഗാനം എഴുതിവെച്ച് ജീവനൊടുക്കിയ ഗൃഹനാഥന്‍ സജിയുടെ മൃതദേഹം ദഹിപ്പിച്ചു.വീട്ടു വളപ്പില്‍ സജി ഒരുക്കിയ ചിതയില്‍ തന്നെയായിരുന്നു സംസ്‌കാരം.

മരണമെത്തുന്ന നേരത്ത് സജിയുടെ അരികില്‍ ഭാര്യ ഇല്ലായിരുന്നെങ്കിലും പക്ഷെ അധികം വൈകാതെ ഭാര്യ സംസ്‌കാര ചടങിനെത്തി.താന്‍ ഒരുക്കിയ ചിതയില്‍ കത്തിക്കണമെന്ന സജിയുടെ ആവശ്യമനുസരിച്ച് വീട്ടുവളപ്പില്‍ വൈകുന്നേരം നാല് മണിക്ക് സംസ്‌ക്കാരം നടന്നു.

ഇന്നലെ വീടിന്റെ പുറത്ത് ഗേറ്റില്‍ സജി വിടവാങി എന്നെഴുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുറിയില്‍ തൂങി മരിച്ച നിലയിലയില്‍ സജിയെ കണ്ടെത്തുകയായിരുന്നു.ഭാര്യ്ക്കായി സ്പിരിറ്റ് എന്ന ചിത്രത്തില്‍ റഫീക്ക് അഹമദ് രചിച്ച മരണമെത്തുന്ന നേരത്ത് നീ എന്‍ അരികത്ത് ഇത്തിരിനേരം ഇരിക്കണെ എന്ന വരികള്‍ ഭിത്തിയില്‍ കോറി ഇട്ടിരുന്നു.പുറത്തെ ബോര്‍ഡില്‍ തന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ചവര്‍ക്കൊപ്പം ഒരു നിഴല്‍പോലെ താനുണ്ടാകുമെന്ന് സജി നീലിമ എന്നെഴുതിയിരുന്നു.

ത്വക്ക് രോഗത്തെ തുടര്‍ന്ന് മാനസ്സിക സമ്മര്‍ദ്ദത്തിലായ സജി മദ്യലഹരിക്ക് അടിമപെട്ടതിനെ തുടര്‍ന്നാണ് ഭാര്യയും മകനും കൊച്ചിയിലേക്ക് താമസം മാറ്റിയത്.പക്ഷെ കൂടുതല്‍ ഒറ്റപ്പെട്ട ചിത്രകാരന്‍ കൂടിയായ സജി തന്റെ ഏകാന്തതയ്ക്ക് അന്ത്യം കുറിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News