നെടുമങ്ങാട് 15 കാരിയുടെ കൊലപാതകം അവിഹിത ബന്ധത്തിന് തടസം നിന്നകിനാലെന്ന് അമ്മ; കുട്ടി പീഡനത്തിനിരയായതായി സംശയം; കൊലപാതകത്തില്‍ മൂന്നാമതൊരാളുടെ പങ്കും അന്വേഷിക്കും

നെടുമങ്ങാട്ട് പതിനഞ്ചകാരിയെ കൊലപെടുത്തിയത് തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനെന്ന് അമ്മ മഞ്ജുഷയുടെ കുറ്റസമ്മതം.

മഞ്ജുഷക്കും കാമുകനുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്ന് പൊലീസ്.

നെടുമങ്ങാട് കാരന്തല സ്വദേശിനിയായ പതിനഞ്ച്കാരിയുടെ മൃതദേഹം പൊട്ടകിണറ്റില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മ മഞ്ജുഷക്കും കാമുകന്‍ അനീഷിനെതിരേയും പോലീസ് കൊലക്കുറ്റം ചുമത്തിയത്.

കൊലപെടുത്തിയത് തന്റെ അവിഹിതബന്ധങ്ങള്‍ക്ക് തടസം നിന്നതിനെന്ന് മഞ്ജുഷ പൊലീസിനോട് സമ്മതിച്ചു.

അനീഷ് വീട്ടില്‍ വരുന്നത് മീര എതിര്‍ത്തിരുന്നുവെന്നും അതിനാലാണ് അവളെ ഒഴിവാക്കാന്‍ തങ്ങള്‍ തയ്യാറായതെന്നും ഇരുവരും സമ്മതിച്ചു.

പേസ്റ്റ് മോര്‍ട്ടം നടപടിയല്‍ മരണം കൊലപാതകമാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്നുള്ള ചോദ്യചെയ്യലില്‍ സഹകരിച്ചില്ലെങ്കലും പ്രതികള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.

എന്നാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമെ കുട്ടി പീഡനത്തിനിരയായോ എന്ന് സ്ഥിരീകരിക്കാനാകു.

കൃത്യം 19 ദിവസങ്ങള്‍ക്ക് മുമ്പാണ് കൊലപാതകം നടന്നതെന്നും കൃത്യത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്ക് ഉണ്ട് എന്ന് സംശയമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അനീഷ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നതെന്നും കാമുകനെ രക്ഷപെടുത്താന്‍വേണ്ടിയാണ് മഞ്ജുഷയും ചേര്‍ന്ന് മൃതദേഹം ഒളിപ്പിച്ചതെന്നും പൊലീസിന് സംശയമുണ്ട്.

എന്നാല്‍ ഇക്കാര്യം അനീഷ് സ്ഥിരീകരിച്ചിട്ടില്ല മാത്രമല്ല പെണ്‍കുട്ടി തന്നോട് പലപ്പോഴും ലൈംഗിക ചുവയോട് ഇടപെട്ടിട്ടുണ്ടെന്നുമാണ് അനീഷ് മൊഴി നല്‍കിയിരിക്കുന്നത്.

റിമാന്റ് ചെയ്ത പ്രതികളെ പൊലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.തുടര്‍ന്ന് നെടുമങ്ങാട്ടും പ്രതികള്‍ ഒളിവല്‍ താമസിച്ച തമിഴ് നാട്ടിലുമെത്തിച്ച് തെളിവെടുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here