കൈത്തോക്കും ഉണ്ടയും പിടിച്ചെടുത്തു: ചിട്ടിക്കമ്പനി ഉടമയുടെ ആത്മഹത്യാനാടകം ജപ്തി ഒഴിവാക്കാന്‍


കൈത്തോക്കും ഉണ്ടയും പിടിച്ചെടുത്തു. ചിട്ടിക്കമ്പനി ഉടമയുടെ ആത്മഹത്യാനാടകം ജപ്തി ഒഴിവാക്കാന്‍. എം എം പ്രസാദാണ് നാടകീയ രംഗങ്ങളിലൂടെ നാട്ടുകാരെ വീര്‍പ്പുമുട്ടിച്ചത്. സ്ഥാപനത്തിലെ വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചുകൊടുക്കണമെന്നതാണ് ആവശ്യം. മരക്കൊമ്പില്‍ കഴുത്തില്‍ കുടുക്കിട്ടിരുന്ന നിലയിലാണ് ഇയാളെ കണ്ടത്.പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി വരണമെന്നായി. രേഖകള്‍ ഹാജരാക്കുന്നമുറയ്ക്ക് കണക്ഷന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അഞ്ചരമണിക്കൂര്‍ നീണ്ട അനുരഞ്ജനത്തിനുശേഷമാണ് ഇയാള്‍ താഴെയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here