പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തു പിടിയില്‍

കൊല്ലം ശാസ്താംകോട്ടയില്‍ പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതി അനന്തുവും ഇയാളെ രക്ഷപെടാന്‍ സഹായിച്ച രണ്ടുപേരുള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും കോമ്പസ് ഉപയോഗിച്ചാണ് കുത്തിയതെന്നും അനന്തു മൊഴി നല്‍കി.

ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് നെടിയവിള സ്വദേശിനിയായ പെണ്‍കുട്ടിക്ക് വീടിനുള്ളില്‍ വെച്ച് കുത്തേല്‍ക്കുന്നത്. സ്വകാര്യബസ് കണ്ടക്ടറായ അനന്തുവാണ് ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.


ഇതിന്റെ അടിസ്ഥാനത്തില്‍ അനന്തുവിനെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ശാസ്താംകോട്ട പൊലീസ്.
അനന്തുവിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതലില്‍ നിന്ന് ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരം പൊലീസിനു ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശാസ്താംകോട്ടയ്ക്ക് സമീപത്തെ ഇടിഞ്ഞ കുഴിയില്‍ നിന്നാണ് പ്രതി പിടിയിലായത്.

രണ്ടു സുഹൃത്തുക്കളേയും പോലീസ് പിടികൂടി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പൊലീസിനു മൊഴി നല്‍കി.
പെണ്‍കുട്ടി പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ആറായിരം രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി. അത് നല്‍കാനാണ് രാത്രി രണ്ടരയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീടിനുള്ളില്‍ വെച്ചുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിനു കാരണം.


പെണ്‍കുട്ടിയുടെ പഠനോപകരണമായ കോമ്പസ് ഉപയോഗിച്ചാണ് കുത്തിയതെന്നും ചോദ്യം ചെയ്യലില്‍ അനന്തു പറയുന്നു. വിശദമായി ചോദ്യം ചെയ്തത ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News