മലപ്പുറം വളാഞ്ചേരിയിൽ മധ്യവയസ്കയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി നഫീസത്തിന്റെ മൃതദേഹമാണ് ജീർണ്ണിച്ച അവസ്ഥയിൽ കണ്ടെത്തിയത്. ഹോം നഴ്സായി ജോലി ചെയ്യുന്ന നഫീസത്തിനെ ദിവസങ്ങളായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് മുറുക്കുള്ളിൽ അഴുകിയ നിലയിൽ ജഢം കണ്ടെത്തിയത്.
തുടർന്ന് ഉച്ചയോടെ വളാഞ്ചേരി സി.ഐ മനോഹരനും സംഘവും സ്ഥലത്തെത്തി. മൃതദേഹത്തിന് ആറു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. വസ്ത്രങ്ങൾ ഊരിമാറ്റിയ നിലയിലായിരുന്നു. മരണത്തിന് മുമ്പോ ശേഷമോ നഫീസത്ത് ബലാത്സംഘത്തിന് ഇരയായതായി സൂചനയുണ്ടെന്നും പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തവരുത്താൻ കഴിയൂവെന്നും സി.ഐ. പറഞ്ഞു.
വീടിന്റെ മുഴുവൻ വാതിലുകളും മുറിക്കുള്ളിലെ അലമാരയും തുറന്നിട്ട നിലയിലായിരുന്നു. വീട്ടിൽ ആളുണ്ടെന്നറിയിക്കാൻ ഉച്ചത്തിൽ ടി.വി ഓൺ ചെയ്ത് വെച്ച നിലയിരുന്നു ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരു മകനുണ്ടെങ്കിലും നഫീസത്ത് ഒറ്റക്കാണ് താമസം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here