ഇനി പൊരുതാം; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 242

ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ന്യൂസിലന്‍ഡ് ഭോതപ്പെട്ട സ്‌കോറിലൊതുങ്ങി. കിവീസിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സാണ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഹെന്റി നിക്കോള്‍സ് (55), ടോം ലാഥം (47) എന്നിവര്‍ മാത്രമാണ് ഭേതപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലിയാം പ്ലങ്കറ്റിന്റെ നിര്‍ണായകമായ മൂന്ന് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന് തുണയായത്.

മാര്‍ട്ടിന്‍ ഗപ്റ്റില്‍ (19), കെയ്ന്‍ വില്യംസണ്‍ (30), റോസ് ടെയ്ലര്‍ (15), ജയിംസ് നീഷാം (19), കോളിന്‍ ഡി ഗ്രാന്‍ഹോം (16), മാറ്റ് ഹെന്റി (4) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്‌കോറുകള്‍. മിച്ചല്‍ സാന്റ്നര്‍ (5), ട്രന്റ് ബോള്‍ട്ട് (1) പുറത്താവാതെ നിന്നു. നിക്കോള്‍സ്- വില്യംസണ്‍ കൂട്ടുക്കെട്ട് തകര്‍ത്തത് പ്ലങ്കറ്റായിരുന്നു. 74 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

പ്ലങ്കറ്റിന് പുറമെ, വോക്സും മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍ക് വുഡിന് ഒരു വിക്കറ്റുണ്ട്. ആരു ജയിച്ചാലും ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലെ ചരിത്രമായിരിക്കും ഇന്ന് പിറക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here