യുഡിഎഫ് സര്‍ക്കാരിന്റെ തണലില്‍ തളിര്‍ത്ത എബിവിപി; വളര്‍ന്ന അക്രമ രാഷ്ട്രീയം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ സന്ധി നീക്കത്തിന്‍റെ ഫലമായിട്ടാണ് എംജി കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ പ്രതികളായ ബോംബേറ് കേസ് പിന്‍വലിച്ചത്. പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മോഹനന്‍ നായരെ ബോംബ് എറിഞ്ഞ് കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ 17 പ്രതിയായ ആദര്‍ശിന് പോലീസില്‍ ജോലി നല്‍കാനായി അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ആരെയും അംബരപ്പിക്കുന്നതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ വ‍ഴിവിട്ട നീക്കം ആണ് ആദര്‍ശിന് പോലീസില്‍ ജോലി ലഭിക്കാന്‍ കാരണം.

2005 ല്‍ എംജി കോളേജിലെ പോലീസ് നപടിക്കിടെ അന്നത്തെ പേരൂര്‍ക്കട സര്‍ക്കിള്‍ ആയിരുന്ന മോഹനന്‍ നായരെ ബോംബ് ഏറിഞ്ഞ കേസില്‍ പ്രതിയായ എബിവിപി നേതാവ് ആദര്‍ശിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച വ‍ഴി മാര്‍ഗങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ് . ആകെ 28 പ്രതികള്‍ ഉണ്ടായിരുന്ന കേസിലെ 17 പ്രതിയായിരുന്നു ആദര്‍ശ്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ കേസില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ വേണ്ടി ആ കേസ് തന്നെ പിന്‍വലിച്ച് ആദര്‍ശിന് ജോലി നല്‍കി. അന്ന് ആറ്റിങ്ങല്‍ എംഎല്‍എയായ ബി.സത്യന്‍റെ ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല നിയമസഭയില്‍ നല്‍കിയ മറുപടി കാണുക. കേസിലെ പ്രതി ആദര്‍ശിന് മാനുഷിക പരിഗണന നല്‍കി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി എന്നാണ് രമേശ് ചെന്നിത്തല രേഖമൂലം നല്‍കിയ മറുപടിയില്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാര്‍ എബിവിപി നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കുന്നതിനെതിരെ പൊതുസമൂഹത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തീരുമാനത്തില്‍ ഉറച്ച് നിന്നു.ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയ സെന്‍കുമാറായിരുന്നു അന്ന് പോലീസ് മേധാവി.

2012 ഡിസംബര്‍ 21 ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2013 ല്‍ സര്‍ക്കാരിന്‍റെ തീരുമാനം അംഗീകരിച്ച് സെഷന്‍സ് കോടതി കേസ് തളളി. ആദര്‍ശ് അടക്കമുളളവരുടെ ആക്രമണത്തില്‍ സിഐ മോഹനന്‍ നായര്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്യാന്‍ ക‍ഴിഞ്ഞിരുന്നില്ല. കൂടാതെ രണ്ട് എസ്ഐ മാര്‍ക്കും , നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇന്ന് എസ്എഫ്ഐക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്തിരുന്ന ജുഡീഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് കേസ് പിന്‍വലിക്കാന്‍ അന്തിമ തീരുമാനം എടുത്തത്.തിരുവനന്തപുരത്തെ തന്ത്ര പ്രധാനമായ സൈബര്‍ വിംഗിലാണ് ആദര്‍ശ് ഇപ്പോ‍ള്‍ ജോലി ചെയ്യുന്നത് പോലീസുകാരെ കൊലപെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് വ‍ഴിവിട്ട് പോലീസ് സേനയില്‍ നിയമന ഉത്തരവ് നല്‍കി ഉമ്മന്‍ചാണ്ടി യൂണിവേ‍ഴ്സിറ്റി സംഭവത്തിന്‍റെ പേരില്‍ എസ്എഫ്ഐക്കെതിരെ രംഗത്തെത്തുന്നു എന്നത് കൗതുകകരമാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here