വ്യോമ നിരോധനം നീക്കി പാകിസ്ഥാന്‍; ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പ്രവേശനാനുമതി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമമേഖല ഉപയോഗിക്കുന്നതിലുള്ള വിലക്ക് പാകിസ്ഥാന്‍ നീക്കി. ഫെബ്രുവരി 26 ന് ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെയായിരുന്നു പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമപാത നിരോധനം നീക്കിയത്.

നിലവില്‍ വന്ന വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41 ഓടെയാണ് പാക്കിസ്ഥാന്‍ വ്യോമമേഖല ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുവാദം നല്‍കിയത്. ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പ് ഇന്ത്യന്‍ വ്യോമസേന തകര്‍ത്തതിന് പിന്നാലെയായിരുന്നു പാക്കസ്ഥാന്‍ വ്യോമമേഖല പൂര്‍ണ്ണമായി അടച്ചത്.

വ്യോമമേഖല അടച്ചതോടെ ഇന്ത്യന്‍ വ്യോമ ഗതാഗത മേഖലക്ക് ഏകദേശം 550 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതായി കണക്കാക്കിയിരുന്നു. ഇതില്‍ എയര്‍ ഇന്ത്യക്ക് മാത്രം 491 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. കനത്ത നഷ്ടമുണ്ടായതോടെ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here