ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്നു; ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് യുഎസ് കോടതി

ഭാര്യയെ ബാത്ത്ടബില്‍ മുക്കിക്കൊന്ന കേസില്‍ ഇന്ത്യ നാടുകടത്തിയ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനാണെന്ന് യുഎസ് കോടതി . വിവാഹമോചനം ആവശ്യപ്പെട്ടതിന്റെ പേരില്‍ 2007-ല്‍ അരിസോണയുടെ തലസ്ഥാനമായ ഫിനിക്സിനു സമീപത്തുള്ള വീട്ടില്‍ വച്ചാണ് ഇന്ത്യന്‍ വംശജന്‍ അവ്താര്‍ ഗ്രെവാള്‍ 30-കാരിയായ ഭാര്യ നവനീത് കൗറിനെ കഴുത്തു ഞെരിച്ച് ബാത്ത് ടബില്‍ മുക്കി കൊന്നത്.സംഭവശേഷം ഇന്ത്യയിലേക്കു കടന്ന അവ്താറിനെ 2011-ല്‍ അറസ്റ്റ്‌ ചെയ്ത് അമേരിക്കയിലേക്കു നാടുകടത്തുകയായിരുന്നു. കേസില്‍ ഓഗസ്റ്റ് 23-നു ശിക്ഷ വിധിക്കും.

2005-ല്‍ വിവാഹിതരായശേഷം അവ്താര്‍ കാനഡയിലും നവ്നീത് അമേരിക്കയിലുമായിരുന്നു താമസം . വിവാഹം കഴിഞ്ഞതു മുതല്‍ അവ്താര്‍ ഭാര്യയോട് സംശയത്തോടെയാണു പെരുമാറിയിരുന്നത്. ഭാര്യ എവിടെയാണെന്ന് അറിയാന്‍ നിരവധി തവണ ഫോണില്‍ വിളിക്കുകയും കിട്ടാതെ വന്നാല്‍ ഓഫിസിലേക്കും മറ്റു സുഹൃത്തുക്കളെ വിളിച്ചു വിവരം തിരക്കുകയും ചെയ്തിരുന്നു. അതുപോലെ വിവാഹത്തിനു ശേഷം നവ്നീതിന് ഹൃദയശസ്ത്രക്രിയ വേണ്ടിവന്നപ്പോള്‍ അമേരിക്കയില്‍ ചികില്‍സിക്കാന്‍ നവ്നീത് ആഗ്രഹിച്ചെങ്കിലും ശസ്ത്രക്രിയ കാനഡയില്‍ മതിയെന്ന് അവ്താര്‍ വാശിപിടിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

കൊലപാതകത്തിനു ദിവസങ്ങള്‍ക്ക് മുമ്പ് അവ്താറിനെ ഫോണില്‍ വിളിച്ച നവ്നീത് വിവാഹമോചനം ആവശ്യപ്പെടുകയും ഇതേക്കുറിച്ചു സംസാരിക്കാന്‍് അവ്താര്‍ കാനഡയില്‍നിന്ന് ഫിനിക്സില്‍ എത്തി്. താന്‍ അവ്താറിനെ വഞ്ചിച്ചുവെന്നും വിവാഹമോചനം അല്ലാതെ മറ്റു വഴിയില്ലെന്നും നവ്നീത് പറയുകയും ഇതോടെ ഇരുവരും തമ്മില്‍ വഴക്കാവുകയും പരസ്പരം മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്നാണ് അവ്താര്‍, ഭാര്യയുടെ കഴുത്തു ഞെരിച്ച ശേഷം ബാത്ത് ടബില്‍ മുക്കി കൊന്നതെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പെട്ടെന്നുണ്ടായ വഴക്കിനിടെയാണ് നവ്നീത് മരിച്ചതെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel