കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി; കൈമാറില്ലെന്ന് സൂചന നല്‍കി പാക്കിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ പ്രകോപനവുമായി പാക്കിസ്ഥാന്‍. കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദേശിച്ചിട്ടില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു. മാത്രമല്‍ ജാദവ് പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും വ്യക്തമാക്കി.അതേ സമയം ജാദവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ തടസപ്പെടുത്തിയ അന്താരാഷ്ട്ര നീതിന്യായകോടതി വിധി പാക്കിസ്ഥാന് തിരിച്ചടിയായതിന് പിന്നാലെയാണ് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാക്ക് ഭരണ നേതൃത്വം തുടങ്ങിയിരിക്കുന്നത്. വിധി വന്ന് ഒരു ദിവസത്തിന് ശേഷം ട്വീറ്ററിലൂടെ പ്രതികരിച്ച ഇമ്രാന്‍ഖാന്‍, കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യയ്ക്ക് കൈമാറില്ലെന്ന് സൂചന നല്‍കി. നിയമപരമായ നടപടികള്‍ സ്വീകരിക്കും.

കുല്‍ഭൂഷനെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദേശമില്ലെന്ന് ഇമ്രാന്‍ഖാന്‍ വ്യക്തമാക്കി.പാക്കിസ്ഥാന്‍ ജനത്തിന് മുമ്പില്‍ കുല്‍ഭൂഷണ്‍ കുറ്റക്കാരനാണ്. കുല്‍ഭൂഷണ്‍ പാക്കിസ്ഥാനില്‍ തന്നെ തുടരുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും അറിയിച്ചു.പാക്കിസ്ഥാന്‍ നിയമം അനുസരിച്ച് ജാദവിനെ നടപടികള്‍ക്ക് വിധേയനാക്കും. അന്താരാഷ്ട്ര നീതിന്യായകോടതി വിധി പാക്ക് സൈന്യത്തേയും ഐ.എസ്.ഐയേയും പ്രകോപിപ്പിച്ചു.

ഒരു കാരണവശാലും ജാദവിനെ സ്വതന്ത്രമാക്കാനാകില്ലെന്നാണ് പാക്ക് സൈന്യത്തിന്റെ നിലപാട്.അതേ സമയം ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമത്തനും സുരക്ഷിതത്വത്തിനുമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ജാദവിനെ ഇന്ത്യയിലെത്തിക്കാനായി പ്രവര്‍ത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News