ഉന്നാവോയില്‍ ബിജെപി എംഎല്‍എക്കെതിരെ പീഡനപരാതി ഉന്നയിച്ച പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ടു; അമ്മയും അമ്മയുടെ സഹോദരിയും മരിച്ചു

റായ്ബറേലി: ഉത്തര്‍പ്രദേശിലെ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചുവെന്നാരോപിച്ച പെണ്‍കുട്ടിയ്ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്.

പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേയ്ക്ക് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അമ്മയും ബന്ധുവും കൊല്ലപ്പെട്ടു.

പെണ്‍കുട്ടിയ്ക്കും ഒപ്പമുണ്ടായിരുന്ന അഭിഭാഷകനും ഗുരുതര പരുക്ക്.അപകടത്തിന് പിന്നില്‍ ബിജെപി എം.എല്‍.എയാണന്ന് യുവതിയുടെ സഹോദരി ആരോപിച്ചു.

റായ്ബറേലി ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന പീഡനത്തിരയായ പെണ്‍കുട്ടിയും അമ്മയും ബന്ധുവും അഭിഭാഷകനും.

ഇവര്‍സഞ്ചരിച്ച കാറിലേയ്ക്ക് എതിരെ വന്ന ട്രക്ക് ഇടിച്ച് കയറ്റി. പീഡനത്തിരയായ പെണ്‍കുട്ടിയുടെ അമ്മ ആഷാ സിങ്ങും ബന്ധു പുഷ്പ സിങ്ങും തല്‍ക്ഷണം കൊല്ലപ്പെട്ടു.

അഭിഭാഷകന്‍ മഹേന്ദ്ര സിങ്ങിനും പെണ്‍കുട്ടിയും ഗുരുതര പരിക്കുണ്ട്. ഇവരെ ലഖ്‌നൗവിലെ കിങ്ങ് ജോര്‍ജ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടേയും നില അതീവ ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.അപകടം നടന്നയുടന്‍ ഡ്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

ഇയാളെ ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അപകടത്തിന് പിന്നില്‍ ഗൂഡലോചനയുണ്ടെന്നും ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറാണ് ഇതിന് പിന്നിലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ സഹോദരി ആരോപിച്ചു.

ഉത്തര്‍പ്രദേശിനെ പിടിച്ച് കുലുക്കിയ പീഡനകേസാണ് ഉന്നാവ സംഭവം. പതിനാറ് വയസുകാരിയായ പെണ്‍കുട്ടി ജോലിക്കാര്യത്തിനായി ബന്ധുവിനോടൊപ്പം സമീപിച്ചപ്പോള്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചെന്നാണ് കേസ്.

2017ല്‍ നീതി തേടി പെണ്‍കുട്ടി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയ്ക്ക് മുമ്പില്‍ ആത്മഹത്യശ്രമം നടത്തിയപ്പോഴാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News