ഉന്നാവോ: തുടര്‍ മരണങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം

2017 ജൂണ്‍ നാലിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി എംഎല്‍എ കുല്ദീപ് സിങ്് സെനഗര്‍ ബലാല്‍സംഗം ചെയ്തുവെന്നതാണ് കേസ്. ജോലി നല്‍കാമെന്നു വിശ്വസിപ്പിച്ച് ശശി സിങ് എന്ന സ്ത്രീയാണു ഉത്തര്‍പ്രദേശിലെ മാഖി ഗ്രാമത്തിലുള്ള എംഎല്‍എയുടെ വസതിയില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചെന്നു പറഞ്ഞ് പിതാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിതാവിനെ എംഎല്‍എയുടെ അനുചരന്മാര്‍ മര്‍ദിച്ചതായി ആരോപണമുണ്ടായിരുന്നു. കുറച്ചു ദിവസത്തിനുശേഷം പിതാവ് ജയിലില്‍ കുഴഞ്ഞുവീണു മരിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്‍പില്‍ ഇവര്‍ തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. പീഡനം നടന്നെന്ന് പരാതിപ്പെടുന്ന സമയത്ത് യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. യുവതിയുടെ കേസിനു വേണ്ടി വ്യാജരേഖ ചമച്ചെന്ന ആരോപണത്തിലാണ് അമ്മാവനെ ജയിലില്‍ അടച്ചത്. ഇത്തരത്തില്‍ നീരവധി പീഠനങ്ങളാണ് ഇരയ്ക്കും കൂടുംബത്തിനും നേരിടേണ്ടി വന്നത്. പ്രതിയായ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ സിബിഐ അറസ്റ്റ് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അവസാനിക്കുന്നില്ല. അതിന് തെളിവാണ് ഇപ്പോള്‍ നടന്ന വാഹനാപകടം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News