‘പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയും’; ബിജെപി എംഎല്‍എയുടെ സഹോദരനും അനുയായികളും ഭീഷണിപ്പെടുത്തി; ഉന്നാവ പെണ്‍കുട്ടിയുടെ കത്ത് പുറത്ത്

പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനും അനുയായികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ഉന്നാവ പെണ്‍കുട്ടിയുടെ കത്ത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയ്ക്കും രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടി അയച്ച കത്ത് പുറത്ത്. എം.എല്‍.എയുടെ സഹോദരന്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയതെന്നും പെണ്‍കുട്ടി.

ലഖ്നൗ കിങ്ങ് ജോര്‍ജ് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്ന പെണ്‍കുട്ടി ജൂലൈ പന്ത്രണ്ടാം തിയതി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്താണ് പുറത്ത് വന്നിരിക്കുന്നത്. പീഡനം നടത്തിയ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ പല തവണ ജയിലിലിരുന്ന് ഭീഷണിപ്പെടുത്തി.

എം.എല്‍.എയുടെ സഹോദരന്‍ മനോജ് സിന്‍ഹയുടെ പേര് പ്രത്യേകം കത്തില്‍ പരാമര്‍ശിക്കുന്നു. മനോജും ,സഹായിയായ ശശി സിങ്ങിന്റെ ഭര്‍ത്താവും മകനും ജൂലൈ ഏഴാം തിയതിയും എട്ടാം തിയതിയും വീട്ടിലെത്തി. ബിജെപി എം.എല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരായ പീഡന പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് കത്തിലൂടെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

കത്തിന്റെ പകര്‍പ്പ് യുപി ആഭ്യന്തര സെക്രട്ടറി, ഡിജിപി, ലഖ്നൗ ഹൈക്കോടതിക്കും നല്‍കിയിട്ടുണ്ട്. ജീവന്‍ അപകടത്തിലാണെന്ന് പെണ്‍കുട്ടി മുന്‍കൂട്ടി തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാല്‍ വേണ്ടത്ര സുരക്ഷ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതേസമയം ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.വിദഗ്ദ്ധ ചികിത്സയ്ക്കായി ദില്ലി എയിംസ് ആശുപത്രിയില്‍ മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News