കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി.സിദ്ധാര്‍ത്ഥയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ആദായ നികുതി വകുപ്പിന്റെ അനാവശ്യ സമര്‍ദമൂലമാണ് മരണമെന്ന് വ്യക്തമായതിന് പിന്നാലെ വി.ജി.സിദ്ധാര്‍ത്ഥയ്ക്ക് ബിനാമി ഇടപാടുകളുണ്ടായിരുന്നുവെന്ന പുതിയവാദവുമായി ആദായ നികുതി വകുപ്പ് രംഗത്ത്.
2017ല്‍ സിദ്ധാര്‍ത്ഥയുടെ വസതിയില്‍ റെയ്ഡ് നടന്നതിന് പിന്നാലെ ഭാര്യ പിതാവും കോണ്ഗ്രസ് നേതാവുമായിരുന്ന എസ്.എം കൃഷ്ണ ബിജെപിയിലേയ്ക്ക് മാറിയതും സംശയം ജനിപ്പിക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെ മംഗളൂരു നേത്രാവതി പാലത്തിന് മുകളിൽ വച്ചാണ് സിദ്ധാർഥയെ കാണാതായതിനെ തുടര്‍ന്ന് ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്നലെ നേത്രാവതി പുഴ കടലിൽ ചേരുന്ന അഴിമുഖത്തിനടുത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here