മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഇല്ല; മരിക്കും മുന്‍പ് 20ലേറെ കോളുകള്‍; ആരോടൊക്കെയോ ക്ഷമാപണം

മരണത്തിന് മുന്‍പ് സിദ്ധാര്‍ഥ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നതായി വെളിപെടുത്തല്‍.വാഹനത്തിലിരുന്ന് സിദ്ധാര്‍ഥ നടത്തിയത് ഇരുപതിലേറെ ഫോണ്‍ കോളുകള്‍.പതിവില്‍ നിന്നു വ്യത്യസ്തമായി അതിരാവിലെ തന്നെ അദ്ദേഹം വീട്ടില്‍ നിന്ന് ഇറങ്ങിയെന്നും ബന്ധുക്കള്‍.മൃതദേഹത്തില്‍ ടീ ഷര്‍ട്ട് ഇല്ലാതിരുന്നത് അന്വേഷിക്കുമെന്ന് പൊലീസ്. ഷര്‍ട്ട് അഴിച്ച ശേഷം പുഴയില്‍ ചാടിയതാണെങ്കില്‍ പാലത്തില്‍ അതു കാണേണ്ടതാണ്.

എന്നാല്‍ ഷര്‍ട്ട് കണ്ടെത്താനായിട്ടില്ല. വെള്ളത്തില്‍ ചാടിയ ശേഷം ഷര്‍ട്ട് അഴിച്ചുമാറ്റാനുള്ള സാധ്യത വിരളമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ ഫോണ്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും പൊലീസ്.ഒറ്റമകനായതിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും സിദ്ധാര്‍ഥയെ ബാധിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ .ശാന്തസ്വഭാവക്കാരനും ഉള്‍വലിയല്‍ പ്രകൃതമുള്ളയാളുമായിരുന്നു. മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയറിഞ്ഞതോടെ, ബെംഗളൂരു കോഫി ഡേ സ്‌ക്വയറിലെ കമ്പനി ആസ്ഥാനത്തു ദുഃഖം അണപൊട്ടി. മരണത്തെ കുറിച്ച് അറിയാതെ സിസിഡി ഔട്ട് ലെറ്റില്‍ ചിലത് ഇന്നലെയും പ്രവര്‍ത്തിച്ചു. സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക് പേജിന്റെ ലോഗോ കറുപ്പ് നിറത്തിലാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel