ഓഖി ചുഴലിക്കാറ്റിൽ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
രജിസ്ട്രേഷനുള്ളതും മത്സ്യബന്ധ നോപാധികള്‍ പൂര്‍ണമായും നഷ്‌ടപെട്ട 6 പേര്‍ക്ക് 17,11,306 രൂപയും, രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികള്‍ ഭാഗികമായും നഷ്ടപ്പെട്ട 20 പേര്‍ക്ക് 16,22,120 രൂപയും രജിസ്ട്രേഷനില്ലാത്ത മത്സ്യബന്ധന യൂണിറ്റുകള്‍ പൂര്‍ണമായും ഭാഗിഗകമായും നഷ്ടപ്പെട്ട 86 പേര്‍ക്ക് 25,48,700 രൂപയും അനുവദിക്കാൻ തീരുമാനിച്ചു.
ഇതിനാവശ്യമായ തുക ഓഖി ഫണ്ടില്‍ പ്രതീക്ഷിത നീക്കിയിരിപ്പില്‍ നിന്നും അനുവദിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here