ശ്രീറാമിന് ആശുപത്രിയില്‍ പ്രത്യേക പരിഗണന ലഭിച്ചിക്കില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍; ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെത്തേക്ക് മാറ്റി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്രീറാമിന് പ്രത്യേക പരിഗണന ലഭിച്ചിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രത്യേക സെല്ലില്‍ നിന്ന് രാത്രി തന്നെ മള്‍ട്ടി സ്‌പെഷ്യലിറ്റി ബ്ലോക്കിലെ ട്രോമാ ഐസിയുവിലേക്ക് മാറ്റി.

5 അംഗ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി. 72 മണിക്കൂര്‍ നിരീക്ഷണത്തിനും അതുവരെ ശ്രീറാം ട്രോമാ ഐസിയുവില്‍ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു.

ശ്രീറാം മാനസിക പിരിമുറുക്കത്തിലാണെന്നും, അതിനാല്‍ മാനസിക രോഗ വിദഗ്ധന്റെ സേവനം ഉടന്‍ ലഭ്യമാക്കും. എന്നാല്‍ കാര്യമായ ബാഹ്യ പരുക്കുകള്‍ ശ്രീറാമിനില്ല. എംആര്‍ഐ, അബ്‌ഡോമന്‍ സിടി സ്‌കാനുകളുടെ ഫലം വന്ന ശേഷം മെഡിക്കല്‍ ബോര്‍ഡ് വീണ്ടും ചേരും.

അതെസമയം, ശ്രീറാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തെയ്ക്ക് മാറ്റി. ശ്രീറാമിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പൊലീസ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here