യുവ സംവിധായകനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയതായി പരാതി

യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയി. ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തു വെച്ച് പുലർച്ചെയാണ് സംഭവം. നിഷാദിനൊപ്പം ഉണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.

ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുമ്പോഴായിരുന്നു ആക്രമണം. കാറിലായിരുന്നു നിഷാദും ഭാര്യയും. പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു പറയുന്നു. മർദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. നിരവധി ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികൾക്കും ശേഷം ഇതാദ്യമാണ് നിഷാദ് വലിയ സിനിമ സംവിധാനം ചെയ്യുന്നത്.

രണ്ട് മണിക്കൂർ കൊണ്ട് ഒറ്റ ഷോട്ടിൽ രണ്ടര മണിക്കൂർ ചിത്രീകരണം പൂർത്തിയാക്കിയതെന്ന യു.ആർ.എഫ് റെക്കോർഡ് സ്വന്തമാക്കിയാണ് വിപ്ലവം ജയിക്കാനുള്ളത് എന്ന സിനിമ. നേരത്തെ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവുമായി തർക്കം ഉണ്ടായിരുന്നു. സിനിമയുടെ റിലീസിനെയും തർക്കം ബാധിച്ചിരുന്നു. ഇതാവാം സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. അന്വേഷണം തുടങ്ങിയതായി പേരാമംഗലം സി.ഐ.അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here