മുക്കം കാരശേരിയില്‍ യുവതിയുടെ ദേഹത്ത് ആസിഡൊഴിച്ച ശേഷം കുത്തി പരുക്കേല്‍പ്പിച്ച പ്രതി താമരശ്ശേരി കോടതിയില്‍ കീഴടങ്ങി.
മാവൂര്‍ കണ്ണിപറമ്പ് സ്വദേശി സുഭാഷ് ആണ് താമരശ്ശേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജറായത്. പ്രതി വിദേശത്തേക്ക് കടന്നതായ സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഭിഭാഷകനൊപ്പം കോടതിയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കാരശ്ശേരി സ്വദേശി ആയ യുവതിക് നേരെ ആസിഡ് അക്രമം ഉണ്ടായത്. സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയായ ഇവർ വൈകിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ആനയാത്ത് ക്ഷേത്രത്തിനു സമീപത്തു വെച്ചായിരുന്നു അക്രമം.
ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് യുവതിയുടെ മുന്‍ ഭര്‍ത്താവായ മാവൂര്‍ കണ്ണിപറമ്പ് അരുണപ്പുറത്ത് സുഭാഷ് ആസിഡൊഴിച്ചത്.
രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് തുടരെ കുത്തി. ഇതോടെ യുവതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
സാരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ അന്വേഷിച്ച് പോലീസ് സുഭാഷിന്റെ മാവൂരിലെ വീട്ടിലെത്തിയപ്പോള്‍ സുഭാഷ് വിദേശത്താണെന്നായിരുന്നു വീട്ടുകാരുടെ മറുപടി.
സോഷ്യല്‍ മീഡിയയോ മൊബൈല്‍ ഫോണോ ഉപയോഗിക്കാത്ത പ്രതിയെ കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
വീട്ടുകാര്‍ അറിയാതെ നാട്ടിലെത്തി കൃത്യം നടത്തിയ ശേഷം പ്രതി വിദേശത്തേക്ക് കടന്നുവെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
ഇതിനിടെയാണ് സുഭാഷ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടില്‍ ഹാജറായത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടരന്വേഷണനത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് അപേക്ഷ നല്‍കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here