ആദ്യ വിവാഹത്തിലുള്ള മകളെ ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി സീരിയല്‍ താരം രംഗത്ത്. സീരിയല്‍ താരം ശ്വേത തിവാരിയാണ് ഭര്‍ത്താവും ടെലിവിഷന്‍താരവുമായ അഭിനവ് കോലിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
നടിയുടെ പരാതിയെ തുടര്‍ന്ന് അഭിനവ് കോലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മകളെ മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്ന ശ്വേതയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
അഭിനവ് സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നും മദ്യപിച്ചെത്തിയ ശേഷം മകളെ നിരന്തരം മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യാറുണ്ടെന്നും മകളുടെ മോഡലിംഗ് ചിത്രങ്ങളുടെ പേരില്‍ പരിഹസിക്കുകയും ചെയ്യുവെന്നാണ് പരാതിയില്‍ പറയുന്നത്.
ശ്വേത തിവാരിയുടെ ആദ്യ വിവാഹത്തിലെ 19 കാരിയായ മകള്‍ പലക് തിവാരിക്ക് നേരെയാണ് ഗാര്‍ഹിക പീഡനമുണ്ടായത്. നടൻ രാജാ ചൌധരിയാണ് ശ്വേതയുടെ ആദ്യ ഭര്‍ത്താവ്.
1998ല്‍ നടൻ രാജാ ചൌധരിയുമായി നടന്ന വിവാഹബന്ധം 2007ലാണ് ശ്വേത അവസാനിപ്പിച്ചത്. ശ്വേതയും അഭിനവും 2013ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും 2016 ല്‍ ഒരു ആണ്‍കുട്ടി പിറന്നിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി മകള്‍ പലക് തിവാരി നേരിട്ട് രംഗത്തെത്തി.
പിതാവെന്ന നിലയില്‍ അദ്ദേഹം തന്നെ സ്പര്‍ശനം കൊണ്ട് പോലും ചൂഷണം ചെയ്തിട്ടില്ലെന്നും ഗാര്‍ഹികപീഡനത്തിന് ഇരയാണ് താനെന്നും അമ്മയെ അച്ഛന്‍ ഇതിന് മുന്‍പൊരിക്കലും കയ്യേറ്റം ചെയ്യുകയോ തല്ലുകയോ ഉണ്ടായിട്ടില്ലെന്നും പലക് വ്യക്തമാക്കി.
മാധ്യമങ്ങള്‍ അനാവശ്യമായി വ്യക്തിജീവിതത്തിലേക്ക് കടന്നുകയറി വാര്‍ത്തകള്‍ കെട്ടിചമക്കുന്നതിലാണ് ഇത്തരം ഒരു വിശദീകരണവുമായി രംഗത്തെത്തിയതെന്നും പലക് തിവാരി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here