കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകി: എരുമപ്പെട്ടിയിലെ വ്യവസായ സ്ഥാപനം നിർത്തിവെക്കാൻ ഉടമക്ക് പഞ്ചായത്തിന്റെ കത്ത്

തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന ചെറുകിട സെല്ലോടേപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉടമ രാജൻ കെ നായരോടാണ് എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥാപനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കടമായി വാങ്ങിയ 3 ലക്ഷം രൂപ തിരിച്ച് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പാറപ്പുറത്ത് മോഹനനെതിരെ പോലീസിൽ പരാതി നൽകിയതിന്റെ വിരോധമാണ് തനിക്കെതിരായ പഞ്ചായത്തിന്റെ നീക്കത്തിന് പിന്നിലെന്ന് രാജൻ കെ നായർ ആരോപിച്ചു.

ആവശ്യമായ മുഴുവൻ രേഖകളും കരസ്ഥമാക്കി 2012 മുതൽ പ്രവർത്തിച്ച് വരുന്ന കമ്പനിക്കെതിരെ 2018 മുതൽ മാലിന്യ പ്രശ്നങ്ങൾ ഉന്നയിച്ച് മോഹനന്റെ നേതൃത്വത്തിൽ തടസങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു വർഷം മുമ്പ് മോഹനൻ തന്റെ പക്കൽ നിന്നും കടമായി വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരിച്ച് ചോദിച്ചതിലും, പാർട്ടി പരിപാടികൾക്ക് സംഭാവനയായി വൻ തുകകൾ നൽകാത്തതിലുമുള്ള വൈരാഗ്യവുമാണ് കമ്പനിക്കെതിരായ നീക്കത്തിന് കാരണമെന്ന് പത്രസമ്മേളനത്തിലൂടെ രാജൻ കെ നായർ ആരോപിച്ചിരുന്നു.

കമ്പനിയുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി കുട്ടിയിട്ട അവശിഷ്ടങ്ങൾക്ക്തീ കൊടുത്ത് മാലിന്യ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീർത്തും കമ്പനിയിലേക്കുള്ള വഴി തടസപ്പെടുത്തിയും കമ്പനി അടച്ച് പൂട്ടിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നത്. മോഹനനും കൂട്ടരും നടത്തി വരുന്ന നീക്കത്തിന് കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയുണ്ടെന്നാണ് സ്റ്റോപ് മെമ്മോ നൽകിയ നടപടിയിലൂടെ വ്യക്തമാകുന്നത്. ഒരു തരത്തിലും പ്രകൃതി ദോഷമില്ലാത്ത വസ്തുക്കളാണ് കമ്പനിയിൽ ഉപയോഗിക്കുന്നത്.

മോഹനന്റെ നീക്കത്തിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും മോഹനനുമായുള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാനാണ് പഞ്ചായത്ത് സെക്രട്ടറി ഉപദേശിച്ചത്. തന്റെ സ്ഥാപനത്തിലേക്കുള്ള റോഡ് സ്ഥാപനത്തിന് അനുമതി ലഭിച്ച സമയത്ത് ആറ് മീറ്ററായിരുന്നു. പഞ്ചായത്ത് അംഗീകരിച്ച പ്ലാൻ തന്റെ പക്കലുണ്ട്. എന്നാൽ പല സ്ഥലത്തും റോഡിന്റെ വീതി നാല് മീറ്ററിലും കുറവാണ്. തന്നെ തോൽപിക്കാനായി ചിലർ നടത്തിയ കയ്യേറ്റങ്ങൾക്ക് പഞ്ചായത്ത് പിന്തുണ നൽകുന്നതായും രാജൻ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News