പ്രളയത്തിനിടെ സെല്‍ഫി ഭ്രാന്ത്; അമ്മയും മകളും മരിച്ചു

മധ്യപ്രദേശിലെ മാന്‍ഡസോറില്‍ പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു.

മാന്‍ഡസോര്‍ ഗവര്‍മെന്റ് കോളേജിലെ പ്രൊഫസറായ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും (42) മകള്‍ അശ്രിതി (20) യുമാണ് കനാലില്‍ വീണത്.

മൂവരും ഒന്നിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. പാലത്തിന് സമീപം നിന്നവര്‍ പ്രൊഫ. ഗുപ്തയെ രക്ഷപ്പെടുത്തി. ബിന്ദുവിന്റെയും അശ്വതിയുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി.

വെള്ളം കയറിയ റോഡിലൂടെ പാല്‍വിതരണത്തിന് പോയ ബാപുലാല്‍ ധക്കാടും ഒഴുക്കില്‍പ്പെട്ട് മരിച്ചതായി മാന്‍ഡസോര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

മധ്യപ്രദേശില്‍ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ ഇതുവരെ 39 പേരാണ് മരിച്ചത്. നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പല്‍, പാര്‍വതി എന്നീ നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രളയം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News