എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു; എവിടെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ കാലാവസ്ഥാ മുന്നറിയിപ്പുകളും പിന്‍വലിച്ചു.

വ്യാഴാഴ്ച്ച പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് എവിടെയുമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് പിന്‍വലിച്ചെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മാത്രമാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. ഒരിടത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്രം വിലയിരുത്തുന്നു.

പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും കുറഞ്ഞതായി കാലാവസ്ഥകേന്ദ്രം വിലയിരുത്തുന്നു. കടല്‍ പൊതുവെ ശാന്തമാണ്. ഇതേത്തുടര്‍ന്ന് മല്‍സ്യതൊഴിലാളികള്‍ക്കുള്ള എല്ലാ മുന്നറിയിപ്പും പിന്‍വലിച്ചിട്ടുണ്ട്. ആഗസ്റ്റ് എട്ട് മുതലാണ് സംസ്ഥാനത്ത് മഴ വീണ്ടും കനത്തത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ അതിതീവ്രമഴയ്ക്ക് വഴി വച്ചത്. ന്യൂനമര്‍ദ്ദം ദുര്‍ബലമായി പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ഇതോടെ, മഴ കുറഞ്ഞു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News