ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തുടരും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി തുടരുമെന്ന് ബിസിസിഐ അറിയിച്ചു. രണ്ട് വര്‍ഷത്തേക്കാണ് രവി ശാസ്ത്രിയുടെ കരാര്‍ പുതുക്കി നല്‍കിയത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ അടങ്ങിയ സമിതിയുടേതാണ് തീരുമാനം.

രവി ശാസ്ത്രിക്ക് പുറമെ, ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി, ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍, 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്.

നായകന്‍ വിരാട് കോലിയുടെ അടക്കം പിന്തുണ ഉണ്ടായിരുന്നത് ശാസ്ത്രിക്ക് നറുക്ക് വീഴാന്‍ കാരണമായത്. 2017ല്‍ അനില്‍ കുംബ്ലേയ്ക്ക് പകരം ചുമതലയേറ്റ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News