മഴക്കെടുതിയില്‍ ഇല്ലാതായത് 31,330 ഹെക്ടര്‍ കൃഷിഭൂമി; 1169.3 കോടിയുടെ നഷ്ടം

സംസ്ഥാനത്ത് പ്രളയത്തിലും ഉരുള്‍പൊട്ടലിലും നശിച്ചത് 31,330 ഹെക്ടര്‍ കൃഷിഭൂമി. 1169.3 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. 1.45 കോടിയോളം വിളകള്‍ ഇല്ലാതായി. 1,22,326 കര്‍ഷകരെ ബാധിച്ചു. പാലക്കാടാണ് കൂടുതല്‍ നാശം. 10,887 ഹെക്ടര്‍ കൃഷി നശിച്ചു. 228.97 കോടി രൂപയുടെ നഷ്ടമുണ്ട്. 11,580ഓളം കര്‍ഷകരാണ് ദുരിതത്തിലായത്. വ്യാപകമായി ഉരുള്‍പൊട്ടിയ വയനാടാണ് നാശനഷ്ടമേറിയ രണ്ടാമത്തെ ജില്ല. നഷ്ടം 219.3 കോടി രൂപ. 3661 ഹെക്ടറിലെ കൃഷി ഇല്ലാതായി. 18669 കര്‍ഷകരെ ബാധിച്ചു.

തിരുവനന്തപുരം -56.15 (കോടി), കൊല്ലം -12.09, ആലപ്പുഴ – 105.29, പത്തനംതിട്ട -14.25, കോട്ടയം – 65.35, ഇടുക്കി -31.60, എറണാകുളം -120.66, തൃശൂര്‍ – 156.55, മലപ്പുറം -83.07, കോഴിക്കോട് -16.69, കണ്ണൂര്‍ – 45.64 , കാസര്‍കോട് – 13.7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ നഷ്ടക്കണക്ക്.

നശിച്ച കൃഷി ഭൂമിയും, കര്‍ഷകരുടെ എണ്ണവും

തിരുവനന്തപുരം(629 ഹെക്ടര്‍ ഭൂമി, 9488 കര്‍ഷകര്‍), കൊല്ലം (279, 1608), ആലപ്പുഴ(364, 1850), പത്തനംതിട്ട(635, 5554), കോട്ടയം(2862, 8378), ഇടുക്കി(1000, 7000), എറണാകുളം(1294, 13360), തൃശൂര്‍(2668, 10720), മലപ്പുറം(1611, 16937), കോഴിക്കോട് (275, 2991), കണ്ണൂര്‍(1496, 9493), കാസര്‍കോട് (388, 4695).

19,068 ഹെക്ടറിലെ നെല്‍കൃഷി ഒലിച്ചുപോയി. 286.01 കോടി രൂപയുടെ നഷ്ടമുണ്ട്. 23.59 കോടി രൂപയുടെ 270 ഹെക്ടര്‍ തെങ്ങ് നശിച്ചു. 5208 ഹെക്ടറിലെ വാഴകളും ഒടിഞ്ഞുവീണു. നഷ്ടം 713.64 കോടി രൂപ. 865 ഹെക്ടറിലുള്ള 55.91 കോടി രൂപയുടെ കവുങ്ങുകളും 8.63 കോടി രൂപയുടെ 1918 ഹെക്ടര്‍ പച്ചക്കറികളും വെള്ളത്തിലായി. കപ്പയും( 1266 ഹെക്ടര്‍), കുരുമുളകും(246) റബ്ബറും (211) നശിച്ചവയില്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here