മകന്‍ അച്ഛനെ വെട്ടിനുറുക്കി ബക്കറ്റിലാക്കി; ക്രൂരമായ കൊലപാതകം പണത്തിന്റെ പേരില്‍

തെലങ്കാനയിലെ മാല്‍ക്കജ്ഗിരി ഏരിയയിലെ കൃഷ്ണഹാര്‍ കോളനിയില്‍ എണ്‍പതുകാരനായ അച്ഛനെ കൊലപ്പെടുത്തിയ ശേഷം മകന്‍ ശരീരം  വെട്ടിനുറുക്കി. ശരീരഭാഗങ്ങള്‍ ഇയാള്‍ പിന്നീട് ഏഴോളം ബക്കറ്റുകളില്‍ നിറച്ചുവെച്ചു.

റെയില്‍വേയില്‍ നിന്ന് വിരമിച്ച എസ്. മാരുതി കിഷന്‍  എന്നയാളെയാണ് തെഴില്‍രഹിതനായ മകന്‍ കിഷന്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവശേഷം കിഷന്‍ ഒളിവിലാണ്.

ഇവരുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് പരിശോധിച്ചപ്പോഴാണ് ക്രൂരമായ കൊലപാതകം പുറംലോകം അറിയുന്നത്.

ബക്കറ്റുകളില്‍ നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയ പോലീസ് മാരുതിയുടെ ഭാര്യയെയും സഹോദരിയെയും ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നില്‍ കിഷനാണെന്ന് വ്യക്തമായത്. ജീവനില്‍ ഭയമുള്ളതുകൊണ്ടാണ് കിഷന്റെ കൊലപാതകം പുറത്തുപറയാതിരുന്നതെന്ന് അമ്മയും മകളും പൊലീസിനോട് പറഞ്ഞു.

സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് അച്ഛനും മകനും ഇടയില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. ഇരുവരും വഴക്കിടുന്നത് പതിവായിരുന്നെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച്
പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News