നാടിനെ നടുക്കിയ കെവിന്‍ വധക്കേസ് നാള്‍വഴികളിലൂടെ..

കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം വിധിച്ച് കോട്ടയം സെഷന്‍സ് കോടതി. കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ അടക്കം 10 പ്രതികള്‍ക്കും ജീവപര്യന്തം വിധിക്കുകയായിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി നിരീക്ഷിച്ചു.

നാടിനെ ഞെട്ടിച്ച കെവിന്‍ കേസിന്റെ നാള്‍വഴികളിലൂടെ..

2018 മെയ് 24: കെവിനൊപ്പം ജീവിക്കാന്‍ നീനു വീടുവിട്ടിറങ്ങി.

2018 മെയ് 25: നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഈ ബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് കെവിനോട് ആവശ്യപ്പെട്ട് കെവിന്റെ പിതാവിന്റെ ചവിട്ടുവരിയിലെ വര്‍ക്ക് ഷോപ്പിലെത്തി

മെയ് 26: കെവിനും നീനുവും വിവാഹം കഴിക്കാനുളള അപേക്ഷ തയാറാക്കി. മകളെ തട്ടികൊണ്ടുപോയതായി ചാക്കോ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കി

മെയ് 27 : കോട്ടയം മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്നും കെവിനെയും അനീഷിനെയും നിനൂവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടികൊണ്ടുപോയി

മെയ് 28 തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം കണ്ടെത്തി. അന്നു തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി

മെയ് 29. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ പോലീസ് പിടിയിലായി. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റു 12 പ്രതികളും
പിടിയിലായി

2018 ഓഗസ്റ്റ് 21 : പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി: ഗിരീഷ് പി സാരഥി കോടതിയില്‍ കുറ്റപത്രം നല്‍കി

ഒക്ടോബര്‍ 6 : കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി

നവംബര്‍7; ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ വിചാരണ നടത്താന്‍ തീരുമാനം

2019 ജനുവരിയില്‍ പ്രാഥമിക വാദം തുടങ്ങി

മാര്‍ച്ച് 13 : നരഹത്യ, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന അടക്കം 10 വകുപ്പുകള്‍ ചുമത്തിയ കുറ്റപത്രം കോടതി അംഗീകരിച്ചു

ഏപ്രില്‍ 24: പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി

ജൂലൈ 30: വിചാരണ നടപടികള്‍ അവസാനിച്ചു

ഓഗസ്റ്റ് 14: ദുരഭിമാനക്കൊലയാണോ എന്ന വ്യക്തത വരുത്താന്‍ കോടതി വീണ്ടു വാദം കേട്ടു.

ഓഗസ്റ്റ് 22: കെവിന്‍ വധക്കേസ് ദുരഭിമാനകൊലയാണെന്നും 10 പ്രതികള്‍ കുറ്റക്കാരാണെന്നും കോടതി. നീനുവിന്റെ പിതാവ് ഉള്‍പ്പെടെ 4 പേരെ കോടതി വെറുതെ വിട്ടു.

ഓഗസ്റ്റ് 27: കെവിന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here